രക്ഷിതാക്കള്‍ കുഞ്ഞിനെ തനിച്ചു കിടത്തി പരിശീലിപ്പിച്ചു; കട്ടിലിന്റെ വിടവില്‍ കുടുങ്ങി ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

സിംഗപ്പൂരില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കട്ടിലിന്റെ വിടവില്‍ കുടുങ്ങി മരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് കട്ടിലിന്റെ വിടവില്‍ കുടുങ്ങി മരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കുട്ടിയെ ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. രാവിലെ കുഞ്ഞിന്റെ അച്ഛന്‍ മുറി തുറന്നു നോക്കുമ്പോള്‍ കട്ടിലിന്റെ വിടവില്‍ തൂങ്ങി കിടക്കുകയായിരുന്നു.

ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുത്തെങ്കിലും മരിക്കുകയായിരുന്നു. ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി. കുഞ്ഞ് ഉരുണ്ട് കട്ടിലിന്റെ വിടവില്‍ എത്തിയതാകാമെന്നും ഡോക്ടര്‍ അറിയിച്ചു. അതേസമയം കുഞ്ഞ് മരിക്കുന്നതിന് തലേ ദിവസം രാത്രി ഒന്‍പത് മണിക്ക് താന്‍ പുതപ്പ് മൂടി ഉറക്കിയിട്ടാണ് മുറിയില്‍ നിന്ന് മടങ്ങിയതെന്ന് അമ്മ പറയുന്നു.

ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാനാണ് ഏഴ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തനിച്ചു കിടത്തിയതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കുഞ്ഞ് സ്വയം ഇരിക്കാറുണ്ടെന്നും ഇതിന് മുന്‍പും കട്ടിലിന്റെ വിടവില്‍ കുടുങ്ങിയപ്പോള്‍ കുഞ്ഞ് തന്നെ തല ഊരി എടുത്തിട്ടുണ്ടെന്നും അമ്മ പറഞ്ഞു.

Exit mobile version