ഫലമറിയുന്നതിന് തൊട്ടുമുമ്പ് ആരാധനാലയങ്ങൾ സന്ദർശിച്ച് നേതാക്കളും സ്ഥാനാർത്ഥികളും

leaders_

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ അതിരാവിലെ മുതൽ ആരാധനാലയങ്ങൾ സന്ദർശിച്ച് നേതാക്കൾ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രാവിലെ തന്നെ പുതുപ്പള്ളി പള്ളിയിലെത്തി പതിവുതെറ്റിക്കാതെ ആരാധന നടത്തി. പോളിഗ് ദിവമായാലും വോട്ടെണ്ണൽ ദിനമായാലും രാവിലെ പുതുപ്പള്ളി പള്ളിയിലെത്തുന്നത് ഉമ്മൻചാണ്ടിയുടെ പതിവാണ്.

അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് അടക്കം ഈ ഘട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായില്ല.

.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വലിയ ആത്മവിശ്വാസമാണ് തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രകടിപ്പിക്കുന്നത്. രാവിലെ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് രമേശ് ചെന്നിത്തല എത്തിയത്.തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെത്തിയാണ് കെ ബാബു വോട്ടെണ്ണൽ ദിനത്തിന് തുടക്കമിട്ടത്.

ബിജെപി സംസ്ഥാനധ്യക്ഷനും രണ്ടിടങ്ങളിലെ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കാനെത്തി. പ്രീപോൾ സർവ്വേകളെ തള്ളിയ കെ സുരേന്ദ്രൻ എൻഡിഎയ്ക്ക് വലിയ വിജയമുണ്ടാകുമെന്ന് പ്രതികരിച്ചു.

അതേസമയം, പാലായിലെ കേരളാ കോൺഗ്രസ് എം നേതാവും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ജോസ് കെ മാണിരാവിലെ പാലാ കത്തിഡ്രലിൽ പോകുന്ന പതിവ് തെറ്റിച്ചില്ല. കെഎം മാണിയുടെ പതിവിന് സമാനമായാണ് ജോസ് കെ മാണിയും ആരാധനക്ക് എത്തിയത്.

Exit mobile version