നയാ പൈസയില്ലാത്ത ഒരു കാലം എനിക്കും ഉണ്ടായിരുന്നു; ടൊവീനോ തോമസ്

ചുരുങ്ങിയ വേളകളില്‍ മലയാളി മനസ്സില്‍ ഇടം പിടിച്ച നടനാണ് ടൊവീനോ തോമസ്.
തീവ്രം എന്ന ചിത്രത്തിന് വേണ്ടി സഹ സംവിധായകനായി പ്രവര്‍ത്തിച്ചുകൊണ്ടാണ് താരം ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. ഇപ്പോള്‍ നടന്റെ ആദ്യകാല ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവീനോ കഴിഞ്ഞ കാല അനുഭവങ്ങള്‍ പറഞ്ഞത്. ആദ്യകാലത്ത് തന്റെ കൈയില്‍ കാശില്ലായിരുന്നുവെന്നും. ‘നയാപൈസയില്ല കൈയില്‍ നയാ പൈസയില്ല’ അതായിരുന്നു റിങ് ടോണെന്നും താരം പറഞ്ഞു.

സൗഹൃദവും കുടുംബവുമായിരുന്നു ആ സമയങ്ങളില്‍ തന്നെ സഹായിച്ചതെന്നും നടന്‍ പറഞ്ഞു.
ചേട്ടന്റെ വിവാഹസമയത്ത് പണത്തിനു ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുകയുണ്ടായെന്നും താരം കൂട്ടിച്ചേര്‍ത്തു. ടൊവീനോയുടെ കല്യാണത്തിന്റെ രണ്ട് മാസം മുന്‍പായിരുന്നു ചേട്ടന്റെ വിവാഹവും. ആ സമയങ്ങളില്‍ സിനിമ വരുമെന്ന പ്രതീക്ഷയില്‍ ചേട്ടന് കല്യാണത്തിന് സ്യൂട്ട് വാങ്ങികൊടുക്കാമെന്ന് വാഗ്ദാനം നല്‍കി. എന്നാല്‍ വിവാഹ തീയ്യതി അടുത്തിട്ടും സിനിമ ശരിയായില്ല. പിന്നീട് കൃത്യമായി എന്ന് നിന്റെ മൊയ്തീന്റെ അഡ്വാന്‍സ് ലഭിക്കുകയുണ്ടായി. തന്റെ വിജയത്തിന്റെ തുടക്കം അതായിരുന്നെന്നും നടന്‍ പറഞ്ഞു.

Exit mobile version