വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പ്; വിശദീകരണവുമായി ചിമ്പു

ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് താരം മനസ് തുറന്നത്

തമിഴകത്തിന്റെ യുവനടന്മാരിലാണ് ഇപ്പോഴും ചിമ്പുവിന്റെ സ്ഥാനം. സിനിമകളില്‍ സജീവമല്ലെങ്കിലും ഗോസിപ്പ് പേജുകളില്‍ താരം എപ്പോഴും ഉണ്ടാവും. നിലവില്‍ ചിമ്പുവിന്റെ വിവാഹത്തിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഗോസിപ്പ് പേജുകളില്‍ നിറഞ്ഞിരിക്കുന്നത്. അമ്മയുടെ ഒരു ബന്ധുവിനെ താരം വിവാഹം കഴിക്കാന്‍ പോവുന്നു എന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ തന്റെ വിവാഹത്തെക്കുറിച്ച് പ്രചരിക്കുന്ന ഗോസിപ്പുകളില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിമ്പു. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് താരം മനസ് തുറന്നത്. എന്റെ ഇതു വരെയുള്ള കരിയറില്‍ മാധ്യമങ്ങള്‍ വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നെ സഹോദരനായും സ്വന്തം മകനായുമെല്ലാം കണക്കാക്കുന്ന ഒട്ടനവധി കുടുംബങ്ങളില്‍ ഒരാളാവാന്‍ കഴിഞ്ഞതും അവര്‍ കാരണമാണ്. തല്‍ക്കാലം ഞാന്‍ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നില്ലെന്നും സമയമാകുമ്പോള്‍ അറിയിക്കേണ്ട രീതിയില്‍ എല്ലാവരെയും താന്‍ അറിയിക്കുമെന്നും ചിമ്പു വ്യക്തമാക്കി.

പത്രക്കുറിപ്പിന്റെ ഉള്ളടക്കം,

നിര്‍മ്മാതാക്കളെയും സംവിധായകരെയും നേരില്‍പോയി കണ്ടിട്ടുണ്ട്. അത് അവരുമൊത്തു പുതിയൊരു സിനിമ ചെയ്യണമെന്ന ഉദ്ദേശത്തില്‍ മാത്രമായിരിക്കില്ല. ഇത്തരം കൂടിക്കാഴ്ച്ചകള്‍ക്കു പിന്നാലെയാണ് വാര്‍ത്തകള്‍ ജനിക്കുന്നത്. പിന്നീട് ആ പ്രൊജക്ടുകളുടെ ഭാഗമായി എന്നെ കാണാതെ ആവുമ്പോള്‍ ഫാന്‍സ് അടക്കമുള്ളവര്‍ നിരാശരാകുന്നു. കഴിഞ്ഞ കുറച്ചു കാലമായി ഇതാണ് നടക്കുന്നത്. എന്റെ പുതിയ പ്രൊജക്ടുകള്‍ ഏതൊക്കെ ആണെന്ന് അതാത് സിനിമാനിര്‍മ്മാണ കമ്പനികള്‍ തന്നെ അറിയിക്കുമെന്നും ഈ അവസരത്തില്‍ പറയുന്നു.

എന്റെ ഇതു വരെയുള്ള കരിയറില്‍ മാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിച്ചിട്ടുണ്ട്. എന്നെ സഹോദരനായും സ്വന്തം മകനായുമെല്ലാം കണക്കാക്കുന്ന ഒട്ടനവധി കുടുംബങ്ങളില്‍ ഒരാളാവാന്‍ കഴിഞ്ഞതും അവര്‍ കാരണമാണ്. പുതിയ ബന്ധങ്ങളാല്‍ വികസിച്ച എന്റെ കുടുംബവും എനിക്കു സന്തോഷം തരുന്നു. എന്റെ സഹോദരനും സഹോദരിയ്ക്കും കുടുംബങ്ങളായിക്കാണുന്നതിലും ഞാന്‍ സന്തോഷിക്കുന്നു.

മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ അവര്‍ക്ക് അനുഗ്രഹാശിസ്സുകളുമായെത്തി. അതേ സമയം എന്റെ ജീവിതം വീണ്ടും വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നുണ്ട്. എന്റെ വിവാഹത്തെ ചുറ്റിപ്പറ്റിയാണ് പുതിയ അപവാദപ്രചരണങ്ങള്‍. ഇപ്പോള്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അറിയിക്കട്ടെ. അതു സമയമാകുമ്പോള്‍ അറിയിക്കേണ്ട രീതിയില്‍ തന്നെ അറിയിക്കും.

Exit mobile version