തനുശ്രീ ദത്ത ലെസ്ബിയന്‍! തന്നെ പലതവണ റേപ്പ് ചെയ്തു; അമിതമായി പ്രണയിച്ചു; 10 കോടിയുടെ മാന നഷ്ടക്കേസ് നല്‍കിയിട്ടും തനുശ്രീയെ വിടാതെ രാഖി സാവന്ത്

വിവാദങ്ങളുടെ തോഴിയായ നടി രാഖി സാവന്ത് നാനാ പടേക്കര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി രംഗത്തുവന്ന തനുശ്രീ ദത്തയെ വീണ്ടും കടന്നാക്രമിച്ചിരിക്കുകയാണ്. തനുശ്രീ ദത്ത ലെസ്ബിയന്‍ ആണെന്നാണ് രാഖിയുടെ പുതിയ ആരോപണം. തന്റെ സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചുവെന്നും പല സന്ദര്‍ഭങ്ങളിലും റേപ്പ് ചെയ്തുവെന്നും രാഖി പത്രസമ്മേളനത്തില്‍ ആരോപിച്ചു.

പത്തുവര്‍ഷം മുമ്പ് വരെ തന്റെ അടുത്തസുഹൃത്തായിരുന്നു തനുശ്രീയെന്നും എന്നാല്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ അവര്‍ ചതിക്കുകയായിരുന്നുവെന്നും രാഖി പറഞ്ഞു. തനുശ്രീയുടെ മീടു ആരോപണത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് മാനഭംഗഭീഷണികളും കൊലപാതകഭീഷണികളും തനിക്കുണ്ടായെന്നും രാഖി ആരോപിച്ചു.

‘തനുശ്രീ മുടിമുറിച്ചത് തന്നെ ഈ അസുഖം ഉണ്ടായത് കൊണ്ടാണ്. എന്നോടുള്ള അമിതമായ ഇഷ്ടം കൂടിയാണ് മുടി മുറിക്കുന്നതെന്നാണ് പറഞ്ഞത്. അവള്‍ ഉള്ളില്‍ ആണ്‍കുട്ടിയാണ്. പല പാര്‍ട്ടികളിലും എന്നെ മദ്യം കുടിപ്പിച്ച് അരുത്താത് ചെയ്യിപ്പിച്ചു. സിഗരറ്റുകളിലും മറ്റും മയക്കുമരുന്ന് ചേര്‍ത്ത് തന്നു.’-രാഖി പറഞ്ഞു.

നാനാ പടേക്കര്‍ക്ക് എതിരെ തനുശ്രീയുടെ ആരോപണം വന്നതിന് പിന്നാലെ തനുശ്രീക്കെതിരെ രാഖി പത്ര സമ്മേളനം നടത്തിയിരുന്നു. തനുശ്രീ നുണ പറയുന്നവളാണെന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്നുമായിരുന്നു ആരോപണം. തുടര്‍ന്ന് രാഖി സാവന്തിനെതിരെ പത്ത് കോടിയുടെ മാനനഷ്ടക്കേസ് തനുശ്രീ ഫയല്‍ ചെയ്തു. ഇതിന് പിന്നാലെയാണ് രാഖി വീണ്ടും പത്രസമ്മേളനം നടത്തിയത്.

Exit mobile version