ഒരു ജനതയെ ആക്ഷേപിക്കുന്നത് തമിഴന്റെ രീതിയല്ല; ജയമോഹനെതിരെ പറയാൻ തമിഴിൽ ആരുമില്ലെന്ന് മലയാളികൾ കരുതരുത്: ഭാഗ്യരാജ്

മലയാള സിനിമ ‘മഞ്ഞുമ്മൽ ബോയ്‌സ്’ തമിഴ്‌നാട്ടിലും വൻതരംഗം സൃഷ്ടിച്ചതിന് പിന്നാലെ മലയാളികൾക്ക് എതിരെ അധിക്ഷേപവുമായി എത്തിയ എഴുത്തുകാരൻ ബി ജയമോഹന് എതിരെ നടനും സംവിധായകനുമായ ഭാഗ്യരാജ്. ഒരു സിനിമയെ വിമർശിക്കുമ്പോൾ ഒരു ജനതയെ ഒന്നാകെ അടച്ചാക്ഷേപിക്കുന്നത് തമിഴന്റെ രീതിയല്ലെന്നും മലയാളികളെ ആക്ഷേപിച്ച ജയമോഹനെതിരെ പറയാൻ തമിഴിൽ ആരുമില്ലെന്ന് മലയാളികൾ കരുതരുതെന്നും ഭാഗ്യരാജ് പറഞ്ഞു.

തമിഴർ മറ്റുള്ളവരെ ബഹുമാനിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നവരാണ്. തന്റെ അഭിപ്രായം ഇപ്പോൾ തുറന്നു പറയുന്നതും അതുകൊണ്ടാണെന്നും ഭാഗ്യരാജ് വിശദീകരിച്ചു. ആൻഡ്രിയ ജെറമിയ നായികയാകുന്ന ‘കാ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ഭാഗ്യരാജിന്റെ വാക്കുകൾ.

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രം കേരളത്തിലേക്കാൾ തമിഴിൽ വൻ വിജയമായതിൽ അതിൽ സന്തോഷമുണ്ട്. എന്നാൽ, ഒരു തമിഴ് എഴുത്തുകാരൻ ചിത്രത്തെ വിമർശിക്കാൻ വളരെ താഴ്ന്ന നിലയിലേക്ക് പോയത് സങ്കടകരമാണ്. അദ്ദേഹം വളരെ പ്രശസ്തനായ ഒരു എഴുത്തുകാരനാണ്. സിനിമയിലെ തെറ്റുകുറ്റങ്ങളാണ് അദ്ദേഹം വിമർശിച്ചിരുന്നെങ്കിൽ കുഴപ്പമില്ലെന്നനും പക്ഷേ അങ്ങനെയല്ല അദ്ദേഹം ചെയ്തതെന്നും ഭാഗ്യരാജ് പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചു.

ALSO READ- എസ്‌ഐയായി ആൾമാറാട്ടം നടത്തി സൽപ്പേര് നേടി; വിവാഹനിശ്ചയ ദിനത്തിലും ധരിച്ചത് യൂണിഫോം; വരന് തോന്നിയ സംശയത്തിൽ മാളവികയുടെ കള്ളി വെളിച്ചത്തായി: അറസ്റ്റ്

അദ്ദേഹം മലയാളികൾക്കെതിരെ ചില പ്രസ്താവനകൾ നടത്തി. അങ്ങനെ പറയുന്നത് തമിഴന്റെ സംസ്‌കാരമല്ല. നമ്മൾ എല്ലാവരെയും പ്രശംസിക്കുന്നവരാണ്. ആരെയും ഇത്ര താഴ്ന്ന നിലയിൽ വിമർശിക്കാറില്ല. അത് നമ്മുടെ പാരമ്പര്യമല്ല. സിനിമയിൽ തമിഴരെ ചിത്രീകരിക്കുന്ന രീതി ഇഷ്ടമല്ലെന്ന് പറഞ്ഞിരുന്നെങ്കിൽ അത് വിമർശനമായി കണക്കാക്കാം. എന്നാൽ കേരളീയരെ വ്യക്തിപരമായി ആക്രമിച്ചത് വളരെ മോശമായിപ്പോയെന്നും ഭാഗ്യരാജ് അഭിപ്രായപ്പെട്ടു.

😡K Bhagyaraj Angry Speech😡 about Jeyamohan Review of Manjummel Boys | Kaa Audio Launch

അതേസമയം, താൻ ആ സമയത്ത് പ്രതികരിച്ചാൽ അത് എരിതീയിൽ എണ്ണ ഒഴിക്കുന്നതുപോലെ ആകുമായിരുന്നു. വിവാദം ഒന്നടങ്ങിയിട്ട് പറയാം എന്നു കരുതി ഇരിക്കുകയായിരുന്നു. ഇത്തരം ഒരു കാര്യം സംഭവിച്ചിട്ട് അതിൽ പ്രതികരിക്കാൻ തമിഴ്‌നാട്ടിൽ ആളില്ലെന്ന് മലയാളികൾ കരുതരുത്, അതാണ് ഞാൻ ഇപ്പോൾ ഇങ്ങനൊരു പ്രസ്താവന നടത്തുന്നതെന്നാണ് ഭാഗ്യരാജിന്റെ വാക്കുകൾ.

Exit mobile version