‘മദ്യത്തിന്റെ ലഹരിയിൽ പറഞ്ഞതാണ്; മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും ഞാൻ മാപ്പ് ചോദിക്കുന്നു’, സോഷ്യൽമീഡിയ ഇടപെടലിൽ മാപ്പ് പറഞ്ഞ് സനോജ് റഷീദ്

മമ്മൂട്ടിയും മകനും നശിക്കണമെന്ന തരത്തിൽ പരാമർശം നടത്തി സോഷ്യൽമീഡിയയുടെ രോഷത്തിന് ഇരയായ വ്യക്തി ഒടുവിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തി. ഒരു യൂട്യൂബ് ചാനലിന്റെ പബ്ലിക് റെസ്പോൺസ് വീഡിയോയിൽ മമ്മൂട്ടി മരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മമ്മൂട്ടിയും മകനും നശിച്ച് പോകണമെന്നുമുള്ള ശാപവാക്കുകൾ ഒരു വ്യക്തി ചൊരിഞ്ഞത്. പിന്നീട് ഇയാൾ മട്ടാഞ്ചേരിക്കാരനായ സനോജ് റഷീദ് എന്നയാളാണ് എന്ന് തെളിഞ്ഞിരുന്നു.

തുടർന്ന് കടുത്ത വിമർശനം സനോജ് നേരിട്ടിരുന്നു. ഇപ്പോഴിതാ വൈറലാകുന്നത് സനോജ് റഷീദിന്റെ മാപ്പ് പറയുന്ന വീഡിയോയാണ്. ”ഇന്നലെ നടന്നത് മദ്യത്തിന്റെ ലഹരിയിൽ നടന്നതാണ്. മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാൻ മാപ്പ് ചോദിക്കുന്നു..” – എന്ന് ഇയാൾ പറയുന്നതാണ് വീഡിയോയിലുള്ളത്.

സാബു അലി മട്ടാഞ്ചേരി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. 2024ൽ കേരളത്തിൽ വരേണ്ട മാറ്റങ്ങൾ എന്ന വിഷയത്തിൽ പബ്ലിക് റെസ്പോൺസ് എടുത്ത ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയിലാണ് സനോജ് വിദ്വേഷ പരാമർശം നടത്തിയത്.

”കേരളത്തിൽ വരേണ്ട അനിവാര്യമായ മാറ്റം, പത്മശ്രീ മോഹൻലാൽ ശക്തി പ്രാപിക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ല് എടുക്കുക. മോഹൻലാലും മോഹൻലാലിന്റെ മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..” എന്നാണ് സനോജ് റഷീദ് പറഞ്ഞത്.

ALSO READ- നഷ്ടപരിഹാരം 25 ലക്ഷം; കുട്ടിയുടെ കസ്റ്റഡി അമൃതയ്ക്ക്; കോടതിയിൽ വെച്ച് കാണാൻ മാത്രം ബാലയ്ക്ക് അനുമതി; ആരോപണങ്ങളിലെ വസ്തുത പറഞ്ഞ് അമൃത സുരേഷ്

”അഹങ്കാരിയാണ് മമ്മൂട്ടി, അഹങ്കാരം ഒരിക്കലും വച്ച് പൊറുപ്പിക്കില്ല. ജനാധിപത്യം നമ്മൾ നോക്കണ്ട, ന്യായപരമായ മാറ്റമാണ് വേണ്ടത്, മോഹൻലാൽ ഉയരങ്ങളിലേക്ക് എത്തട്ടെ…’ എന്നും ആരാധകനെന്ന് അവകാശപ്പെട്ട് ഇയാൾ പറഞ്ഞിരുന്നു.

Exit mobile version