തലൈവരെ കാണാന്‍ തടിച്ചുകൂടി ആരാധകര്‍: സ്‌നേഹത്തിന് നന്ദിയറിയിച്ച് താരം

തിരുവനന്തപുരം: പുതിയ സിനിമ ‘തലൈവര്‍ 170’-ന്റെ ചിത്രീകരണത്തിനായി
തിരുവനന്തപുരത്തുണ്ട് തലൈവര്‍ രജനീകാന്ത്. പത്ത് ദിവസം താരം തലസ്ഥാനത്തുണ്ടാകും. താരത്തിനെ ഒരു നോക്ക് കാണാന്‍ നൂറ് കണക്കിന് ആരാധകരാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ വഴിയില്‍ കാത്തു നില്‍ക്കുന്നത്.

ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ആരാധകര്‍ വലിയ സ്വീകരണം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കന്യാകുമാരി ജില്ലയില്‍നിന്നും എത്തിയ ആരാധകര്‍ വിമാനത്താവളത്തിലെത്തിയിരുന്നു.

സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. പത്ത് ദിവസം ശംഖുംമുഖത്തും ജില്ലയിലെ മറ്റു സ്ഥലങ്ങളിലും ചിത്രീകരണം നടക്കുമെന്നാണ് വിവരം. സുരക്ഷാ കാരണങ്ങളാല്‍ ഷൂട്ടിങ് ലൊക്കേഷനുകള്‍ പുറത്തറിയാതിരിക്കാന്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. നഗരത്തിലെ ഒരു ആഡംബര ഹോട്ടലിലാണ് അദ്ദേഹം താമസിക്കുന്നത്.


ഇതാദ്യമായാണ് തിരുവനന്തപുരത്ത് വച്ച് രജനികാന്തിന്റെ സിനിമ ചിത്രീകരിക്കുന്നത്. 32 വര്‍ഷത്തെ ഇടവേളക്ക് ശേഷം രജനി അമിതാഭ് കൂട്ടുകെട്ടില്‍ വരുന്ന ചിത്രം എന്ന പ്രത്യേകതയും തലൈവര്‍ 170നുണ്ട്. വന്‍ പ്രേക്ഷകപ്രീതി നേടിയ ജയ് ഭീമിന് ശേഷം ടി ജെ ജ്ഞാനവേല്‍ രാജ ഒരുക്കുന്ന ചിത്രമാണ് തലൈവര്‍ 170.

സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍മാരായ ബിജു സിസി പകര്‍ത്തിയ ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ലുക്കിലുള്ള രജനിയെയാണ് കാണാന്‍ സാധിക്കുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ശ്യംകുമാര്‍ പകര്‍ത്തിയ വീഡിയോയിയില്‍ കാറിന്റെ സണ്‍റൂഫ് തുറന്ന് ആരാധകരെ അഭിവാദ്യം ചെയ്യുന്ന താരത്തെ കാണാം.

Exit mobile version