സ്ത്രീകളെ അപമാനിച്ച് സംസാരിച്ചിട്ടില്ല; അസഭ്യ വാക്കുകള്‍ ഉപയോഗിച്ചു; അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; മാപ്പ് ചോദിച്ച് ശ്രീനാഥ് ഭാസി

ചട്ടമ്പി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ അവതാരകയെ അപമാനിച്ചെന്ന പരാതിയില്‍ മാപ്പ് പറഞ്ഞ് നടന്‍ ശ്രീനാഥ് ഭാസി. ‘സ്ത്രീകളെ അപമാനിക്കുന്ന രീതിയിലോ മാനസികമായി ഒരാളെ തളര്‍ത്തുന്ന തരത്തിലോ താന്‍ ഒന്നും പറഞ്ഞിരുന്നില്ല. പരിപാടി നടക്കില്ല എന്ന രീതിയില്‍ സംസാരിച്ച് അവിടെ നിന്ന് പോകുകയാണ് ഉണ്ടായത്.’- എന്ന് നടന്‍ വിശദീകരിച്ചു.

പുറത്ത് നിന്ന് സംസാരിച്ചപ്പോഴും താന്‍ അസഭ്യവാക്കുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ അതൊന്നും അവതാരകയെയോ പരിപാടിയിലെ മറ്റുള്ളവരെയോ ഉദ്ദേശിച്ചല്ല പറഞ്ഞത്. താന്‍ അവിടെ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു എന്ന് ബോധ്യപ്പെട്ട് ക്ഷമ പറയാന്‍ തയ്യാറായിരുന്നെന്നും രിപ്പോര്‍ട്ട്ര്# ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനാഥ് ഭാസി തുറന്ന് പറഞ്ഞത്.


ചട്ടമ്പി സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെ പ്രമുഖ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്ന ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങള്‍ നടത്തിയെന്നാണ് പരാതി.

താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. സംഭവത്തില്‍ ഇടപ്പെട്ട സിനിമ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നുണ്ട്.

also read- ദിവസവും വിളിക്കും, ആരോഗ്യ വിവരങ്ങള്‍ തിരക്കും! നോവായി വിട്ടുപിരിഞ്ഞ നേവിസ് ജീവിക്കുന്നു ഏഴ്‌ പേരിലൂടെ; നഷ്ടപ്പെട്ട മകന് പകരം ഏഴ്‌ മക്കളെ കിട്ടിയ സംതൃപ്തിയില്‍ സാജനും ഷെറിനും

ഇതിനിടെ ശ്രീനാഥ് ഭാസി എഫ്എം ചാനലിലെ അഭിമുഖത്തില്‍ പങ്കെടുത്ത് ആര്‍ജെയോട് മോശമായ പദപ്രയോഗങ്ങള്‍ നടത്തുന്ന വീഡിയോയും പുറത്തുവന്നിരിക്കുകയാണ്. യാതൊരു പ്രകോപനവും ഇല്ലാതതെ നടന്‍ നടത്തിയ അസഭ്യ പ്രയോഗം വലിയ പ്രതിഷേധമാണ് ഉണ്ടാക്കുന്നത്.

Exit mobile version