ഈ നെറികേടിനെയാണ് പിതൃശൂന്യത എന്നു വിളിക്കുന്നത്, താങ്കള്‍ ആ പേരിന് അര്‍ഹനാണ്; വ്യാജപ്രചാരകനോട് കടുത്തഭാഷയില്‍ സംവിധായകന്‍ വിനയന്‍

വിലക്കുകള്‍ മാറി മലയാള സിനിമയില്‍ സജീവമാകുകയാണ് സംവിധായകന്‍ വിനയന്‍. ഓണം റിലീസായി എത്തിയ പത്തൊമ്പതാം നൂറ്റാണ്ട് ആണ് വിനയന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. പല പ്രതിസന്ധികളെ തരണം ചെയ്താണ് പത്തൊമ്പതാം നൂറ്റാണ്ട് ഒരുക്കിയതെന്ന് വിനയന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മുന്‍നിര താരങ്ങള്‍ പിന്മാറിയതുകൊണ്ടാണ് സിജു വില്‍സണെ നായകനാക്കി വിനയന്‍ ഈ ചിത്രം ഒരുക്കിയത്.

ഇപ്പോഴിതാ കേരള പ്രൊഡ്യൂസേഴ്‌സ് എന്ന വ്യാജപ്രൊഫൈലില്‍ നിന്നും പത്തൊമ്പതാം നൂറ്റാണ്ട് ഉള്‍പ്പടെയുള്ള ചിത്രങ്ങളെ പരാജയമെന്ന് വിശേഷിപ്പിച്ച് ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. വിനയന്‍ കടുത്ത ഭാഷയിലാണ് ഈ പോസ്റ്റിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഈ പോസ്റ്റിന് എതിരെ കേരള പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയെന്നും ഇതിന് തിരെ അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കടുത്ത ഭാഷയിലാണ് വിനയന്‍ ഈ പോസ്റ്റിന് എതിരെ പ്രതികരിച്ചിരിക്കുന്നത്.

also read- കാണാതായ കുട്ടിയുടെ മൃതദേഹം രണ്ടുദിവസത്തിന് ശേഷം അയല്‍വാസിയുടെ വീടിന്റെ മേല്‍ക്കൂരയില്‍; വീട് കത്തിച്ച് നാട്ടുകാരുടെ പ്രതിഷേധം; പ്രതിയായ സ്ത്രീ പിടിയില്‍

സംവിധായകന്‍ വിനയന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

രണ്ടു ദിവസം മുന്‍പ് മുതല്‍ ഇങ്ങനൊരു വ്യാജ പ്രൊഫൈലില്‍ നിന്ന് കേരളത്തിലെ ഇരുനുറിലധികം തീയറ്ററുകളില്‍ പ്രേക്ഷകര്‍ കയ്യടിയോടെ സ്വീകരിച്ച് 14-ാം ദിവസം പ്രദര്‍ശനം തുടരുന്ന പത്തൊന്‍പതാം നുറ്റാണ്ട് ഫ്‌ലോപ്പ് ആണന്ന് പ്രചരിപ്പിക്കുന്നു.. ഇങ്ങനൊരു fb page പ്രൊഡ്യൂസേഴ്‌സിനില്ല .. ഈ വ്യാജന്‍മാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കും എന്നാണ് എന്നോടിപ്പോള്‍ സംസാരിച്ച producerse association പ്രസിഡന്റ് ശ്രി രന്‍ജിത്ത് പറഞ്ഞത്..

ഏതായാലും നല്ലോരു സിനിമയേ കൊല്ലാന്‍ ശ്രമിക്കുന്ന ഈ ക്രിമിനല്‍ ബുദ്ധിക്കു മുന്നില്‍ ഒരു വ്യക്തി ഉണ്ടായിരിക്കുമല്ലോ.. അയാളോടായി പറയുകയാണ് ഇത്തരം നെറികേടിനെ ആണ് പിതൃശൂന്യത എന്നു വിളിക്കുന്നത് താങ്കളാപേരിന് അര്‍ഹനാണ്.. നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലങ്കില്‍ പിന്നെ ഇങ്ങനെ ആകാം എന്നാണോ? എന്നാല്‍ നിങ്ങള്‍ക്കു തെറ്റിപ്പോയി നിങ്ങടെ കള്ള പ്രചരണങ്ങള്‍ക്കപ്പുറം പ്രേക്ഷകരുടെ മൗത്ത് പബ്ലിസിറ്റി നേടിക്കഴിഞ്ഞു ഈ ചിത്രം…

Exit mobile version