വഞ്ചിച്ചു, ഭീഷണിപ്പെടുത്തി, പണം തട്ടിയെടുക്കാനും ശ്രമം; നടി അമല പോളിന്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ

Amala Paul | Bignewslive

പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന നടി അമല പോളിന്റെ പരാതിയിൽ മുൻ കാമുകൻ അറസ്റ്റിൽ. ഗായകൻ കൂടിയായ ഭവ്നിന്ദർ സിങ് ആണ് പോലീസിന്റെ പിടിയിലായത്. തന്നെ വഞ്ചിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ചൂണ്ടിക്കാണിച്ചാണ് നടി വില്ലുപുരം ജില്ലാ ക്രൈം ബ്രാഞ്ച് പൊലീസിന് പരാതി നൽകിയത്.

ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നും സാമ്പത്തികമായും മാനസികമായും ജീവിതത്തിൽ ബുദ്ധിമുട്ട് ഉണ്ടായെന്നും അമല പോൾ ആരോപിക്കുന്നു. 2020 നവംബറിൽ ഭവ്‌നിന്ദറിനെതിരെ നടി ചെന്നൈ ഹൈക്കോടതിയിൽ മാനനഷ്ട കേസ് ഫയൽ ചെയ്തിരുന്നു. 2018 ൽ സ്വകാര്യമായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ വിവാഹം കഴിഞ്ഞെന്ന രീതിയിൽ തെറ്റായി പ്രചരിപ്പിച്ചതായും അമല പോൾ ആരോപിച്ചു.

അച്ഛനായുള്ള അഞ്ജുവിന്റെ കാത്തിരിപ്പ് സഫലം: ബഹ്‌റൈന്‍ സാമൂഹ്യപ്രവര്‍ത്തകരുടെ ഇടപെടലില്‍ ചന്ദ്രന്‍ നാടണയുന്നു

അമല പോളും ഭവ്നിന്ദറും സിനിമാ ബിസിനസുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം നടത്തിയിരുന്നു. എന്നാൽ തന്റെ ഫണ്ടുകളും സ്വത്തുക്കളും ദുരുപയോഗം ചെയ്തതിലൂടെ ഭവ്നിന്ദർ തന്നെ മാനസികവും സാമ്പത്തികവുമായി സമ്മർദ്ദത്തിലാക്കിയെന്ന് താരം വെളിപ്പെടുത്തി. ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങൾ പ്രചരിപ്പിച്ച്, തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ബോധപൂർവം ശ്രമം നടത്തി എന്നും നടി ആരോപിച്ചു.

2020 മാർച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരുടെ വേഷത്തിൽ ഇരുവരും നിൽക്കുന്ന ചിത്രം ഭവ്‌നിന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. അമല വിവാഹിതയായെന്ന തരത്തിലായിരുന്നു വാർത്തകൾ എത്തിയത്. എന്നാൽ, അവ ഫോട്ടോഷൂട്ടിന് എടുത്ത ചിത്രങ്ങളാണെന്ന് നടി വ്യക്തമാക്കി. തൊട്ടുപിന്നാലെ ഭവ്‌നിന്ദർ അവ നീക്കം ചെയ്യുകയും ചെയ്തു. എങ്കിലും ചിത്രങ്ങൾ വൻ തോതിൽ പ്രചരിച്ചിരുന്നു.

നാലു വർഷത്തെ പ്രണയത്തിനു ശേഷം 2014 ൽ സംവിധായകൻ എ.എൽ. വിജയ്‌യെ വിവാഹം കഴിച്ച അമല 2017ൽ വിവാഹമോചനം നേടി. അതിനു ശേഷമാണ് ഭവ്‌നിന്ദറെ പരിചപ്പെടുന്നതും പ്രണയത്തിലാകുന്നതും. കഡാവർ ആണ് അമല പോളിന്റേതായി അവസാനം റിലീസ് ചെയ്ത സിനിമ.

Exit mobile version