‘ഈ കുട്ടികളോടൊപ്പം ഇരിക്കുമ്പോൾ പല വിഷമങ്ങളും ആകുലതകളും മറക്കും… മനസ്സിൽ മറ്റൊരു ചിന്തയും വരില്ല’ വിവാഹദിനം ഭിന്നശേഷിക്കാർക്കൊപ്പം ചെലവഴിച്ച് മഞ്ജരി

Manjari Marriage | Bignewslive

ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കൊപ്പമാണ് മഞ്ജരി തന്റെ വിവാഹദിനം ചെലവഴിച്ചത്. കൂട്ടിന് ഭർത്താവ് ജെറിനുമുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ തിരുവനന്തപുരത്തുവെച്ചാണ് ഇരുവരും വിവാഹിതരായത്. ചടങ്ങുകൾക്ക് ശേഷം, മാജിക് പ്ലാനെറ്റിലേക്ക് എത്തുകയായിരുന്നു. ഗോപിനാഥ് മുതുകാട് വധൂവരന്മാരെ സ്വീകരിച്ചു. ഭിന്നശേഷിക്കാരായ വിദ്യാർഥികളും അവരുടെ മാതാപിതാക്കളുമായിരുന്നു മഞ്ജരിയുടെ വിവാഹ സൽക്കാരത്തിലെ മുഖ്യ അതിഥികൾ.

റോഡിൽ പരിക്കേറ്റ് ചോരവാർന്ന് കിടന്നത് അര മണിക്കൂറോളം; ആരും തിരിഞ്ഞുനോക്കാതിരുന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച് അക്ഷര; മാതൃകയാണ് ഈ ആരോഗ്യപ്രവർത്തക

മാജിക് പ്ലാനെറ്റിലെ വിദ്യാർഥികൾക്കു വേണ്ടി മഞ്ജരി മിക്കപ്പോഴും സമയം കണ്ടെത്താറുണ്ട്. അത് തന്റെ സ്വന്തം വീട് പോലെയാണ് തോന്നുന്നതെന്നും ആ കുട്ടികൾക്കൊപ്പമിരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ലെന്നും മഞ്ജരി പറയുന്നു. ഈ കുട്ടികളോടൊപ്പം ഇരിക്കുമ്പോൾ പല വിഷമങ്ങളും ആകുലതകളും മറക്കും… മനസ്സിൽ മറ്റൊരു ചിന്തയും വരില്ലെന്നും മഞ്ജരി കൂട്ടിച്ചേർത്തു.

നടി പ്രിയങ്ക നായർ, നടൻ സുരേഷ് ഗോപി, ഭാര്യ രാധിക, ഗായകൻ ജി.വേണുഗോപാൽ, ഭാര്യ രശ്മി തുടങ്ങിയവരും മഞ്ജരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പലപ്പോഴും അവഗണിക്കപ്പെടുന്ന കുട്ടികൾക്കൊപ്പം വിവാഹദിനം ആഘോഷിച്ച മഞ്ജരിയും ജെറിനും മറ്റുള്ളവർക്കു മാതൃകയാണെന്ന് ഗോപിനാഥ് മുതുകാട് പ്രതികരിച്ചു.

മഞ്ജരിയും ജെറിനും ബാല്യകാലസുഹൃത്തുക്കളാണ്. ഒന്നാം ക്ലാസ് മുതൽ ഇരുവരും ഒരുമിച്ചാണ് പഠിച്ചത്. മസ്‌കത്തിൽ ആയിരുന്നു വിദ്യാഭ്യാസകാലം. ബംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ ആയി ജോലി ചെയ്യുകയാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്.

മഞ്ജരിയുടെ വാക്കുകൾ;

‘വിവാഹം എന്നത് വളരെ സന്തോഷമുള്ള ഒരു കാര്യമാണ്. വിവാഹദിനം മാജിക് പ്ലാനെറ്റിലെ കുട്ടികൾക്കൊപ്പമായതിൽ അതിലേറെ സന്തോഷം. ഇവിടം ഒരു ദൈവ സാന്നിധ്യമുള്ള ഒരു സ്ഥലമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പലപ്പോഴും ഞങ്ങൾ ഇവിടെ വരാറുണ്ട്. ഈ കുട്ടികളോടൊപ്പം ഇരിക്കുമ്പോൾ പല വിഷമങ്ങളും ആകുലതകളും മറക്കും. മനസ്സിൽ മറ്റൊരു ചിന്തയും വരില്ല. പോസിറ്റിവ് എനർജി കിട്ടുന്ന ഇടമാണിത്. വിവാഹത്തെക്കുറിച്ചു സംസാരിച്ചപ്പോൾ തന്നെ ആ ദിവസം ഇവരോടൊപ്പമായിരിക്കണം എന്നതായിരുന്നു ഞങ്ങൾ ആദ്യമെടുത്ത തീരുമാനം.

വീട്ടുകാരുമായി ആലോചിച്ചപ്പോൾ അവർക്കും പരിപൂർണ സമ്മതം. മാജിക് പ്ലാനെറ്റ് എനിക്ക് എന്റെ സ്വന്തം വീട് പോലെയാണ്. ഇവിടെ ബിഥോവൻ ബംഗ്ലാവ് എന്ന പേരിൽ പാട്ടിനു വേണ്ടി മാത്രമായി ഒരു സ്ഥലമുണ്ട്. അവിടെ ഞാൻ വിസിറ്റിങ് പ്രഫസർ ആയി വരികയും കുട്ടികളെ പാട്ട് പഠിപ്പിക്കുകയും ചെയ്യാറുണ്ട്. പാട്ടിനോട് ഒരുപാട് താൽപര്യമുള്ള വിദ്യാർഥികളുണ്ട് അവിടെ. അവരൊക്കെ പാടുന്നതു കേൾക്കുമ്പോൾ ഒരുപാട് സന്തോഷം. പിറന്നാളിനും മറ്റു പല ആഘോഷങ്ങൾക്കുമായി ഞാൻ അവിടെ പോകാറുണ്ട്. ജെറിനും അതെല്ലാം ഇഷ്ടമാണ്. വിവാഹദിനവും അവർക്കൊപ്പം ചിലവഴിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.

Exit mobile version