ശ്രദ്ധ കപൂറിന്റെ സഹോദരൻ സിദ്ധാന്തിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തു; അസംഭവ്യമെന്ന് പിതാവ് ശക്തി കപൂർ

ബോളിവുഡ് സിനിമാപ്രവർത്തകനായ സിദ്ധാന്ത് കപൂറിനെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പോലീസ് അറസ്റ്റുചെയ്ത സംഭവത്തിൽ സിനിമാലോകത്തിന് ഞെട്ടൽ. അതേസമയം, സംഭവത്തിന് പിന്നാലെ വാർത്ത വിശ്വസിക്കാനാവാതെ പിതാവും നടനുമായ ശക്തി കപൂർ രംഗത്തെത്തി.

സിദ്ധാന്ത് മയക്കുമരുന്ന് ഉപയോഗിച്ചെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണെന്നാണ് ശക്തി പ്രതികരിച്ചിരിക്കുന്നത്. താൻ മുംബൈയിലായിരുന്നെന്നും എന്താണ് നടക്കുന്നതെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്താ ചാനലുകളിൽ നിന്നാണ് സംഭവം അറിഞ്ഞത്. സിദ്ധാന്തിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിവരം. പ്രിയദർശൻ, അനുരാഗ് കശ്യപ് തുടങ്ങിയ സംവിധായകരുടെ അസിസ്റ്റന്റായി സിദ്ധാന്ത് പ്രവർത്തിച്ചിരുന്നു.

ബംഗളൂരുവിൽ ഒരു പാർട്ടിയിൽ ഡിജെ ആയി പ്രവർത്തിക്കാനാണ് സിദ്ധാന്ത് പോയത്. അറസ്റ്റ് ചെയ്‌തെന്ന വാർത്തകളൊക്കെ എവിടെ നിന്നാണ് വരുന്നതെന്നും അദ്ദേഹം ചോദിച്ചു. ബംഗളൂരുവിലെ പാർക്ക് ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ നടത്തിയ റെയ്ഡിലാണ് നടനും സിനിമാപ്രവർത്തകനുമായ സിദ്ധാന്ത് പിടിയിലായത്. 35 പേരെയാണ് പാർട്ടിയിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയത്.

ALSO READ- അഭിമാനത്തിനേറ്റ കോട്ടം കൊണ്ടാണോ എന്നറിയില്ല തന്നെ നോക്കി കൈകൂപ്പി നന്ദി പറഞ്ഞ് ട്രെയിനിന് മുന്നിലേക്ക് ചാടി ആ യുവാവ്; ദുരനുഭവം വെളിപ്പെടുത്തി കൊല്ലം തുളസി

ഈ റിപ്പോർട്ടിലാണ് സിദ്ധാന്ത് അടക്കം ആറുപേർ ലഹരിമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എൻഡിപിഎസ് ആക്ട് പ്രകാരമാണ് സിദ്ധാന്ത് അടക്കമുള്ളവർക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് ബംഗളൂരു ഈസ്റ്റ് ഡിവിഷൻ ജില്ലാ പോലീസ് മേധാവി ഭീമശങ്കർ എസ് ഗുലേദ് മാധ്യമങ്ങളെ അറിയിച്ചിരുന്നു.

Exit mobile version