200 കോടിയുടെ തട്ടിപ്പ് കെണിയിൽ ജാക്വിലിൻ ഫെർണാണ്ടസിനെ കുരുക്കിയത് ലീന മരിയ പോൾ; കേസിൽ സഹകരിക്കുമെന്ന് ജാക്വിലിൻ

മുംബൈ: 200 കോടിയുടെ തട്ടിപ്പ് കേസിൽ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന് നേരെ അന്വേഷണമെത്താൻ കാരണം ലീന മരിയ പോൾ എന്ന് കണ്ടെത്തൽ. ജാക്വിലിനുമായി സൗഹൃദം സ്ഥാപിച്ച് ലീന പണം തട്ടിയെടുത്തുവെന്നാണ് റിപ്പോർട്ടുകൾ.

ലീന മരിയ പോൾ, ഭർത്താവ് സുകേഷ് ചന്ദ്രശേഖർ എന്നിവർ ഉൾപ്പെട്ട തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാൻ ജാക്വിലിൻ ഫെർണാണ്ടസിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എന്നാൽ നടി ഹാജരായില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന നിലപാടിലായിരുന്നു ജാക്വിലിൻ. ജാക്വിലിനെയും തട്ടിപ്പിനിരയാക്കിയതായാണ് ഇഡിയ്ക്ക് കിട്ടിയ വിവരം.


200 കോടി തട്ടിയ കേസിൽ മുഖ്യപ്രതി സുകേഷ് ചന്ദ്രശേഖരാണ്. ഇയാൾ തന്റെ പ്രമോർട്ടർമാരായ രൺബാക്‌സി, ശിവിന്ദർ സിങ്, മൽവിന്ദർ സിങ് എന്നിവരെ പറ്റിച്ച് 200 കോടി തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തിൽ ഡൽഹി പോലീസ് ലീനയെയും സുകേഷിനെയും അറസ്റ്റ് ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട ജാക്വിലിനെ 5 മണിക്കൂറോളം ഇഡി കഴിഞ്ഞ മാസം ചോദ്യം ചെയ്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളാണ് സുകേഷിനെതിരെ ഇഡി ചുമത്തിയിരിക്കുന്നത്.

Exit mobile version