‘ഈ രാജ്യത്ത് വേറെ എന്തൊക്കെ കാര്യങ്ങള്‍ നടക്കുന്നുണ്ട്, നിങ്ങള്‍ ഞാന്‍ ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതുമെല്ലാം നോക്കിയിരിക്കയാണോ’; വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്‍കി ശില്‍പ ഷെട്ടി

വാടക ഗര്‍ഭധാരണത്തിലൂടെ 45ാം വയസില്‍ രണ്ടാമതും അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ അഭിമുഖം വൈറലാവുന്നു. നേഹ ധൂപിയുമായി നടത്തിയ ഒരു ചാറ്റ് ഷോയിലാണ് രണ്ടാമതും അമ്മയായതിന്റെ സന്തോഷം താരം പങ്കുവെച്ചത്. ശില്‍പ ഷെട്ടി രണ്ടാമത്തെ കുഞ്ഞിന് വേണ്ടി വാടക ഗര്‍ഭപാത്രം സ്വീകരിച്ചിരുന്നു. ഇതിനെ പലരും വിമര്‍ശിച്ചിരുന്നു. ഇപ്പോഴിതാ വിമര്‍ശിച്ചവര്‍ക്കൊക്കെ വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് താരം.


‘ആളുകളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കൊന്നും ഞാന്‍ ചെവി കൊടുക്കാറില്ല. എന്റെ തീരുമാനങ്ങളിലോ, ജീവിതത്തിലോ മറ്റുള്ളവര്‍ക്ക് കടന്ന് കയറുന്നതില്‍ പരിതിയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്റെ സ്വാതന്ത്രം എന്റേത് മാത്രമാണ്. വാടക ഗര്‍ഭപാത്രം സ്വീകരിക്കാന്‍ കാരണവുമുണ്ടായിരുന്നു. ഈ രാജ്യത്ത് വേറെ എന്തൊക്കെ കാര്യങ്ങള്‍ നടക്കുന്നുണ്ട്. നിങ്ങള്‍ ഞാന്‍ ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതുമെല്ലാം നോക്കിയിരിക്കയാണോ’ എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.


എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയ രീതിയില്‍ തന്നെ എന്റെ കുഞ്ഞുങ്ങളെയും വളര്‍ത്താനാണ് ഞാന്‍ ആഗ്രഹിയ്ക്കുന്നത്. അന്ന് ഞങ്ങള്‍ക്ക് സൗകര്യങ്ങള്‍ കുറവായിരുന്നു എന്ന വ്യത്യാസം മാത്രമേ ഇപ്പോഴുള്ളൂ എന്നും ശില്‍പ ഷെട്ടി പറഞ്ഞു.


2009 ലാണ് രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും വിവാഹിതരാവുന്നത്. 2012 ല്‍ ആദ്യത്തെ പുത്രന്‍ വിയാന്‍ ജനിച്ചു. മകന് എട്ട് വയസ്സ് ആയപ്പോഴാണ് രണ്ടാമത്തെ കുട്ടിയെ കുറിച്ച് ചിന്തിച്ചത്. അങ്ങനെ 2020 ഫെബ്രുവരിയില്‍ വാടക ഗര്‍ഭപാത്രം സ്വീകരിച്ച് ശില്‍പ ഷെട്ടി രണ്ടാമതും അമ്മയായി. സമിഷ എന്നാണ് മകളുടെ പേര്.

Exit mobile version