നഗ്നത കുറ്റമാണെങ്കില്‍ ചാരം പൂശി നടക്കുന്ന ഹിന്ദു നാഗ സന്യാസിമാര്‍ക്കെതിരെ ആദ്യം കേസെടുക്കണം, വസ്ത്രം ധരിക്കാതെ ബീച്ചിലൂടെ ഓടിയ മിലിന്ദ് സോമന് പിന്തുണയുമായി പൂജ ബേഡി, വിവാദം

മുംബൈ: ഗോവന്‍ ബീച്ചില്‍ നഗ്‌നനായി ഓടിയ നടനും മോഡലുമായി മിലിന്ദ് സോമന് എതിരെ ഗോവന്‍ പോലീസ് കേസ് എടുത്തിരുന്നു. തന്റെ 50ാം പിറന്നാള്‍ ദിനത്തിലായിരുന്നു മിലിന്ദ് നഗ്‌നനായി ബീച്ചിലൂടെ ഓടിയത്. മിലിങിനെതിരെ കേസെടുത്ത സംഭവത്തില്‍ താരത്തിന് പൂര്‍ണ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി പൂജ ബേഡി.

ചിത്രത്തില്‍ അശ്ലീലമൊന്നുമില്ലെന്നും വളരെ മനോഹരമായിരിക്കുന്നുമെന്നുമാണ് പൂജ പറയുന്നത്. കൂടാതെ അശ്ലീലം കാണുന്നവന്റെ കണ്ണിനാണെന്നും നല്ല ശരീരപ്രകൃതിയും പ്രശസ്തിയുമാണ് മിലിന്ദിനെതിരെ കേസെടുക്കാന്‍ കാരണമെന്നും പൂജ ബേഡി പറഞ്ഞു.

നഗ്നത കുറ്റമാണെങ്കില്‍ ഹിന്ദു നാഗ സന്യാസിമാര്‍ അറസ്റ്റ് ചെയ്യപ്പെടേണ്ടതാണെന്നും ശരീരത്തില്‍ ചാരം പൂശുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പൂജ വ്യക്തമാക്കി. സംഭവം ഇപ്പോള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് പൂജയുടെ വാക്കുകളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

കോള്‍വേ സ്റ്റേഷനിലാണ് മിലിന്ദിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗോവയെ പ്രസിദ്ധിയ്ക്ക് വേണ്ടി ഉപയോഗിച്ചെന്നും പൊതുസ്ഥലമായ ബീച്ചില്‍ നഗ്നനായി ഓടിയെന്നും ഗോവ സുരക്ഷ മഞ്ജിന്റെ പ്രസിഡന്റായ സമീര്‍ ഖുത്വാല്‍ക്കര്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

Exit mobile version