പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു

വാഷിങ്ടണ്‍: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. 90 വയസ്സായിരുന്നു. അമേരിക്കയിലെ ന്യൂജഴ്‌സിയിലെ വസതിയിലായിരുന്നു അന്ത്യം. സംഗീതലോകത്തിന് തീരാനഷ്ടമാണ് ജസ് രാജിന്റെ വിയോഗം. രമേശ് നാരായണന്‍ ഉള്‍പ്പെടെ നിരവധി സംഗീതജ്ഞര്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്.

അദ്ദേഹത്തിന്റെ മരണ വാര്‍ത്ത മകള്‍ ദുര്‍ഗ ജസ് രാജ് ആണ് അറിയിച്ചത്. മേവതി ഘരാനയിലെ പ്രശസ്തനായ ഹിന്ദുസ്ഥാനി സംഗീജ്ഞന്‍ ആയിരുന്നു ജസ് രാജ്. 80 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ പദ്മ ശ്രീ, പദ്മ ഭൂഷണ്‍, പദ്മ വിഭുഷണ്‍ തുടങ്ങിയ ബഹുമതികള്‍ക്ക് അദ്ദേഹം അര്‍ഹനായി.

ഹരിയാനയിലെ ഹിസ്സാറില്‍ സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ 1930ലാണ് ജനിച്ചത്. പിതാവ് അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്നു. ജസ് രാജിന് നാലുവയസുള്ളപ്പോള്‍ പിതാവ് മരിച്ചു. അച്ഛന്റെ കീഴിലായിരുന്നു ജസ് രാജ് സംഗീതാഭ്യാസനം തുടങ്ങിയത്.

പിന്നീട് ജ്യേഷ്ഠന്‍ മണിറാമിന്റെ പക്കലും മഹാരാജാ ജയ്വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായി. മണിറാമിന്റെ തബല വാദകനായി കുറച്ചു കാലം തുടര്‍ന്നെങ്കിലും പക്കമേളക്കാരോടുള്ള അവഗണനക്കെതിരെ അത് അവസാനിപ്പിച്ച് സംഗീതാഭ്യസനത്തില്‍ ശ്രദ്ധയൂന്നുകയായിരുന്നു.

Exit mobile version