വിഷാദരോഗവും ദുഃഖം ഒരുപോലെയല്ല; തുറന്ന് പറഞ്ഞ് ദീപിക പദുകോണ്‍

മുംബൈ: യുവ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. പരിശോധനയില്‍ സുശാന്തിന്റെ മുറിയില്‍ നിന്നും വിഷാദ രോഗത്തിനുള്ള മരുന്നുകള്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുശാന്ത് വിഷാദ രോഗത്തിന്റെ പിടിയിലായിരുന്നുവെന്ന് പലരും പറയുന്നു.

ഇതിന് പിന്നാലെ മാനസികാരോഗ്യവും വിഷാദരോഗവും ദേശീയ തലത്തില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിഷാദ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി ദീപിക പദുകോണ്‍. വിഷാദരോഗവും ദുഃഖം അനുഭവപ്പെടുന്നതും ഒരു പോലെയല്ലെന്ന് താരം പറയുന്നു.

ട്വിറ്ററിലൂടെയാണ് ദീപിക പദുകോണ്‍ വിഷാദ രോഗത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇതിനു പുറമെ നടിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ വിഷാദ രോഗം കാന്‍സര്‍ പോലെയും ഡയബറ്റിസ് പോലെയും ഒരു രോഗമാണെന്നും എഴുതിയിട്ടുണ്ട്.തനിക്ക് വിഷാദ രോഗം ബാധിച്ചിരുന്നെന്ന് ദീപിക പദുകോണ്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

ഒരിക്കല്‍ നേരിയ വ്യത്യാസത്തിന് രക്ഷപ്പെടുകയായിരുന്നുവെന്നും ആ ഓര്‍മ്മ ഉള്ളിലുള്ളതുകൊണ്ട് അതിന്റെ സൂചനകളോ ലക്ഷണങ്ങളോ കാണുമ്പോള്‍ മുന്നറിയിപ്പ് തരാതിരിക്കാനാകില്ലെന്നും ലിവ് ലൗ ഫൗണ്ടേഷന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ദീപിക മുന്‍പൊരിക്കല്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version