‘തമിഴ് സിനിമയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് ഞാന്‍, കമലഹാസനും കൂട്ടരും ചേര്‍ന്ന് എനിക്ക് പകരം അക്ഷരയെ കാസ്റ്റ് ചെയ്തു’; ആരോപണവുമായി നടി മീര മിഥുന്‍

'അഗ്‌നി സിറകുകള്‍' എന്ന എന്ന തമിഴ് ചിത്രത്തില്‍ നിന്ന് താരത്തെ മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ കമലഹാസനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്

ഉലകനായകന്‍ കമലഹാസനെതിരെ ആരോപണവുമായി നടിയും മോഡലുമായ മീര മിഥുന്‍ രംഗത്ത്. ‘അഗ്‌നി സിറകുകള്‍’ എന്ന എന്ന തമിഴ് ചിത്രത്തില്‍ നിന്ന് താരത്തെ മാറ്റിയതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ കമലഹാസനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നവീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തന്നെയാണ് ആദ്യം നായികയായി തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ അക്ഷര ഹാസനെ ആണ് അവര്‍ തനിക്ക് പകരം നായികയാക്കിരിക്കുന്നത് എന്നാണ് മീരയുടെ ആരോപണം.

തമിഴ് സിനിമയിലെ സ്വജനപക്ഷപാതത്തിന്റെ ഇരയാണ് താനെന്നും കമലഹാസനും കൂട്ടരും ചേര്‍ന്ന് ‘അഗ്‌നി സിറകുകളി’ല്‍ നിന്ന് തന്നെ മാറ്റി പകരം അക്ഷരയെ കാസ്റ്റ് ചെയ്തു. എന്നാല്‍ ഇപ്പോള്‍ എനിക്കതില്‍ ദുഃഖം തോന്നുന്നില്ല. സംവിധായകന്റെയും നിര്‍മ്മാതാവ് ടി ശിവയുടെയുമടക്കം നിരവധി ആളുകളുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാണിക്കാന്‍ തനിക്ക് കഴിഞ്ഞു എന്നാണ് മീര ഇതിനെ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. തമിഴ് ബിഗ് ബോസ് സീസണ്‍ 3യിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു മീര മിഥുന്‍.

അതേസമയം മീരയെ ആയിരുന്നില്ല ആദ്യം നായികയായി തീരുമാനിച്ചത് എന്നാണ് സംവിധായകന്‍ നവീന്‍ വ്യക്തമാക്കിയത്. ശാലിനി പാണ്ഡെ ആയിരുന്നു നായികയായി തീരുമാനിച്ചത് അവര്‍ക്ക് പകരമാണ് ഇപ്പോള്‍ അക്ഷര ഹാസന്‍ നായികയായി എത്തിയിരിക്കുന്നത് എന്നാണ് സംവിധായകന്‍ വ്യക്തമാക്കിയത്. എന്നാല്‍ സംവിധായകന്‍ പറയുന്നത് പച്ചക്കള്ളമാണെന്നാണ് മീര മിഥുന്‍ പറയുന്നത്.

Exit mobile version