ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കൂ, സഹായിക്കൂ എന്നിട്ട് അനുശോചന പോസ്റ്റ് ഇടൂ; എവിടെയും ഓടിയെത്തുന്ന ഒരാള്‍ മമ്മൂക്ക മാത്രം; ആദിത്യന്‍

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശനം തൊടുത്തത്.

നടന്‍ സത്താറിനെ കാലമിത്രയും തിരിഞ്ഞു നോക്കാത്തവര്‍ പോലും മരണത്തിനു ശേഷം അനുശോചനം രേഖപ്പെടുത്തി കുറിപ്പ് ഇടുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ആദിത്യന്‍ ജയന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം വിമര്‍ശനം തൊടുത്തത്.

ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കാതെ പിന്നെ മരണശേഷം അനുശോചന പോസ്റ്റിടുന്നത് അദ്ദേഹത്തിന്റെ ചെകിട്ടത്ത് അടിക്കുന്നതിന് തുല്യമാണെന്നും അദിത്യന്‍ കുറിച്ചു. എന്നാല്‍ ആര്‍ക്ക് എന്ത് സംഭവിച്ചാലും അവിടേക്ക് ഓടിയെത്തുന്ന സഹായിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും ആദിത്യന്‍ പ്രശംസിക്കാനും മറന്നില്ല.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ജീവിച്ചു ഇരുന്നപ്പോള്‍ തിരിഞ്ഞു നോക്കാത്തവര്‍ ഇന്ന് സങ്കടം കാണിക്കുന്നു കഷ്ടം ഈ നടന്‍ എവിടെ എന്നുപോലും മരണവാര്‍ത്ത അറിയുന്നതിന് തൊട്ടു മുന്നേ പോലും ഓര്‍കാത്തവര്‍ ഇന്ന് കണ്ണു നനയ്ക്കുന്നു ആത്മാവിനെ പോലും നാണക്കേട് തോന്നിക്കാണും എന്തു ഉണ്ടായാലും ഒരാള്‍ മാത്രം വരും മമ്മൂക്ക. ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ സ്‌നേഹിക്കു സഹായിക്കു എന്നിട്ട് പോസ്റ്റ് ഇടൂ. അല്ലാതെ മരിച്ചിട്ടു വരുന്ന പോസ്റ്റ് ആ മരിച്ചു പോയ മനുഷ്യനുള്ള ചെകിട്ടത് അടിയാ, ചിലര്‍ക്ക് സാധിക്കും ചില സഹായം അതു ചെയ് ആദ്യം. അല്ലാതെ ജീവിച്ചു ഇരിക്കുമ്പോള്‍ കുറെ കുറ്റം കണ്ടുപിടിച്ചു ഉപദ്രവിച്ചിട്ടു ഇതുപോലും ഉണ്ടാകില്ലാ എന്റെ കാര്യത്തില്‍.

Exit mobile version