വിളക്ക് തെളിയിക്കാന്‍ വന്നതാണ്, പക്ഷേ കിട്ടിയത് വീടിന്റെ നിലവിളക്കിനെ; വൈക്കം വിജയ ലക്ഷ്മിയോട് പ്രണയം തുടങ്ങിയ നിമിഷത്തെക്കുറിച്ച് അനൂപ്

മലയാളികളുടെ പ്രിയ ഗായികയാണ് വൈക്കം വിജയ ലക്ഷ്മി. അടുത്തിടെയാണ് വിജയ ലക്ഷ്മിയെ മിമിക്രി ആര്‍ട്ടിസ്റ്റായ അനൂപ് ജീവിത സഖിയാക്കിയത്.

വിജയലക്ഷ്മിയോടുണ്ടായിരുന്ന പ്രണയം തുറന്നു പറയുകയാണ് അനൂപ്.
‘വിജിയുടെ കുടുംബക്ഷേത്രത്തില്‍ വിളക്ക് തെളിയിക്കാന്‍ വന്നതാണ് ഞാന്‍. പക്ഷേ ആ വീടിന്റെ നിലവിളക്കിനെയാണ് എനിക്ക് കിട്ടിയത്.

വിജി ഒരു മരുന്നാണ്. സ്വയം സന്തോഷിക്കുന്നതിനോടൊപ്പം മറ്റുള്ളവര്‍ കൂടി സന്തോഷിക്കണമെന്ന് വിജി ആഗ്രഹിക്കുന്നു. വിഷമിച്ചിരിക്കുന്ന ഒരാള്‍ വിജിയോട് സംസാരിച്ചാല്‍ ആ മാറ്റം അറിയാന്‍ സാധിക്കും. നെഗറ്റീവ് കാര്യങ്ങളെ പോസിറ്റീവ് ആക്കിമാറ്റാന്‍ വിജിക്ക് കഴിയും.

പുഞ്ചിരിയാണ് വിജിയില്‍ ഏറ്റവുമിഷ്ടമുള്ള കാര്യം. ആ ചിരി ഒരിക്കലും മായരുത് എന്ന് എപ്പോഴും പറയും. വിജിക്കും അതാണിഷ്ടം. എപ്പോഴും സന്തോഷമായിരിക്കണം വിജി.

‘വൈക്കത്തഷ്ടമി പോലെയായിരുന്നു വിവാഹം. യേശുദാസ് സറും ജയചന്ദ്രന്‍ സാറുമെല്ലാം വന്നിരുന്നു. ഉത്സവമായിരുന്നു.’ മലയാളികള്‍ ആഘോഷിച്ച വിവാഹത്തെക്കുറിച്ച് വിജയലക്ഷ്മി പറയുന്നു. വിവാഹശേഷം ഏറെ സന്തോഷവതിയാണ്.

അനൂപിന്റെ ചിരിയാണ് ഏറ്റവുമിഷ്ടമെന്ന് വിജലക്ഷ്മിയും പറഞ്ഞു. ‘എന്തൊരു രസമാ ചിരി കേള്‍ക്കാന്‍. ഗന്ധര്‍വന്‍ ചിരിയാ’. വിജിയുടെ മറുപടിയില്‍
അനൂപ് പൊട്ടിച്ചിരിച്ചിരിക്കുന്നു.

കുട്ടികളെപ്പോലെയാണ് വിജി. ചെറിയ കാര്യങ്ങള്‍ക്ക് വിഷമിക്കും, ചെറിയ കാര്യം മതി സന്തോഷിക്കാന്‍. മനസ്സിലൊന്നുമില്ല. അന്നും ഇന്നും വിജിയോട് ആരാധനയാണ്. ഏറെ ബഹുമാനത്തോടെ നോക്കിക്കണ്ടിരുന്ന ഒരു ഗായിക ഇന്നെന്റെ ഭാര്യയായി തൊട്ടടുത്തിരുന്ന് പാടുകയാണ്. ഇടയ്ക്ക് ബഹുമാനം കൊണ്ട് ഞാന്‍ വിജിയ്ക്ക് മുന്നില്‍ എഴുന്നേറ്റുനില്‍ക്കാറുണ്ട്. വിജിക്ക് ഇഷ്ടമുള്ള കാലമത്രയും പാടണം…

Exit mobile version