ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; ആയുഷ്മാന്‍ ഖുറാനയും വിക്കി കൗശലും മികച്ച നടന്‍; കീര്‍ത്തി സുരേഷ് മികച്ച നടി; ജോജുവിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം

ഉറി സിനിമ ഒരുക്കിയ ആദിത്യ ഥര്‍ ആണ് മികച്ച സംവിധായകന്‍.

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. അന്ധാഥുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയെയും ഉറിയിലെ പ്രകടനത്തിന് വിക്കി കൗശലിനെയും മികച്ച നടന്മാരായി തിരഞ്ഞെടുത്തു. കീര്‍ത്തി സുരേഷാണ് മികച്ച നടി. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.

ഉറി സിനിമ ഒരുക്കിയ ആദിത്യ ഥര്‍ ആണ് മികച്ച സംവിധായകന്‍. ഗുജറാത്തി ചിത്രം എല്ലാരു മികച്ച ഫീച്ചര്‍ സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയ നേടി.

ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജിനും സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് നടി സാവിത്രിക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ഓള്‍ എന്ന ചിത്രത്തിലെ ദൃശ്യമികവിന് അന്തരിച്ച ക്യാമറാമാന്‍ എം.ജെ. രാധാകൃഷ്ണന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിനുള്ള പുരസ്‌കാരം കമ്മാരസംഭവത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനീഷ് ബംഗ്ലാനാണ് ലഭിച്ചു. അഞ്ചു ദേശീയ പുരസ്‌കാരങ്ങളാണ് മലയാള സിനിമയെ തേടിയെത്തിയത്.

മികച്ച പുതുമുഖ സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്‌കാരം നാഗ് എന്ന ചിത്രം സംവിധാനം ചെയ്ത സുധാകര്‍ റെഡ്ഢി യെഹന്തിക്കാണ്. മികച്ച ആക്ഷന്‍, സ്‌പെഷല്‍ എഫക്ട്‌സ് എന്നീ പുരസ്‌കാരങ്ങള്‍ കന്നഡ ചിത്രമായ കെജിഎഫ് നേടി.

വിവിധ വിഭാഗങ്ങളിലായി 31 പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 419 ചിത്രങ്ങളാണ് ഇത്തവണ പുരസ്‌കാരത്തിനായി സമര്‍പ്പിച്ചിരുന്നത്.

മറ്റു അവാര്‍ഡുകള്‍:
മികച്ച മലയാള ചിത്രം: സുഡാനി ഫ്രെം നൈജീരിയ.
മികച്ച തെലുങ്ക് ചിത്രം: മഹാനടി.
മികച്ച ഹിന്ദി ചിത്രം അന്ധാഥുന്‍.
മികച്ച ആക്ഷന്‍, സ്‌പെഷല്‍ എഫക്ട്‌സ് ചിത്രത്തിനുള്ള പുരസ്‌കാരം കെജിഎഫിന്.
അഭിനയത്തിന് 13 നടിമാര്‍ക്കും പ്രത്യേക പുരസ്‌കാരം
മികച്ച സഹനടന്‍ : സ്വാനന്ദ് കിര്‍കിരെ, ഛുംബാക്ക്
മികച്ച ബാലതാരം: സമീര്‍ സിങ്, ഹരജീത
മികച്ച പിന്നണി ഗായകന്‍: അര്‍ജീത്ത് സിങ് (പദ്മാവത്)
മികച്ച പിന്നണി ഗായിക: ബിന്ദു മാലിനി (കന്നഡ)
മികച്ച തിരക്കഥ : ചീ അര്‍ജുന്‍ ലൊ സോ
മികച്ച അവലംബിത തിരക്കഥ: ശ്രീ റാം രാഘവന്‍
മികച്ച സംഗീത സംവിധായകന്‍: സഞ്ജയ് ലീല ബന്‍സാലി (പത്മാവത്).
മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍: കമ്മാരസംഭവം (വിനീഷ് ബംഗ്ലാന്‍).
മികച്ച സഹനടി: സുരേഖ സിക്രി (ബദായ് ഹോ).
മികച്ച സാമൂഹിപ്രസക്തിയുള്ള ചിത്രം: പാഡ്മാന്‍.
ജനപ്രിയ ചിത്രം: ബദായ് ഹോ.
മികച്ച സൗണ്ട് മിക്‌സിങ് : രംഗസ്ഥലാം (തെലുങ്ക് ചിത്രം).
പ്രത്യേക ജൂറി പുരസ്‌കാരം: കേദാര (ബംഗാളി ചിത്രം), എല്ലാരു എന്ന ഗുജറാത്തി ചിത്രത്തിലെ
മികച്ച ശബ്ദലേഖനം (ലൊക്കേഷന് സൗണ്ട് റെക്കോര്‍ഡിസ്റ്റ്): ഗൗരവ് വര്‍മ
മികച്ച ശബ്ദലേഖനം (സൗണ്ട് ഡിസൈനര്‍): ബിശ്വജിത് ദീപക് ചാറ്റര്‍ജി
മികച്ച ശബ്ദലേഖനം ( റീ റെക്കോര്‍ഡിസ്റ്റ് ): രാധാകൃഷ്ണ
മികച്ച ചിത്രസംയോജനം: നാഗേന്ദ്ര
മികച്ച കോസ്റ്റ്യൂം ഡിസൈന്‍: ചിത്രം മഹാനടി
മികച്ച മേക്കപ്: രന്‍ജീത്
മികച്ച പശ്ചാത്തല സംഗീതം: ഉറി
പ്രത്യേക പരാമര്‍ശം: ജോജു ജോര്‍ജ്, സാവിത്രി, ശ്രുതി ഹരിഹരന്‍, ചന്ദ്രചൂഡ് റായ്

Exit mobile version