25 വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ വീണ്ടും റഹ്മാന്റെ മാന്ത്രിക സംഗീതം, ആടുജീവിതത്തിനായി രണ്ട് ഗാനങ്ങള്‍ തയ്യാറായിക്കഴിഞ്ഞതായി എആര്‍ റഹ്മാന്‍

മരുഭൂമിയിലെ നരകതുല്യമായ ജീവിതം ഏറെ സമയമെടുത്തായിരിക്കും ചിത്രീകരിക്കുക എന്നാണ് സൂചന.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലസി ഒരുക്കുന്ന ചിത്രത്തിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള റഹ്മാന്റെ തിരിച്ചുവരവ്. ആടുജീവിതം എന്നുതന്നെ പേരി നല്‍കിയിരിക്കുന്ന ചിത്രത്തില്‍ പൃഥ്യുരാജാണ് പ്രധാന കഥാപാത്രമായ നജീബായി എത്തുന്നത്.

നോലലിലെ അതിസങ്കീര്‍ണമായ വിഷയങ്ങള്‍ കഥാപാത്രത്തിന്റെ ജീവിതം, രൂപമാറ്റങ്ങള്‍ എന്നിവ അവതരിപ്പിക്കുക എന്നത് പൃഥ്യുരാജിന് ഏറെ വെല്ലുവിളിയുയര്‍ത്തുന്നതാണ്. മരുഭൂമിയിലെ നരകതുല്യമായ ജീവിതം ഏറെ സമയമെടുത്തായിരിക്കും ചിത്രീകരിക്കുക എന്നാണ് സൂചന. കേരളത്തിലെ തിരുവല്ലയില്‍ തുടങ്ങി രാജസ്ഥാന്‍, ജോര്‍ദ്ദാന്‍, ഒമാന്‍, ഈജിപ്റ്റ്, എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടക്കും. രണ്ടുവര്‍ത്തോളം സമയമാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

റഹ്മാന്റെ സംഗീതത്തില്‍ മൂന്ന് ഗാനങ്ങളും, പശ്ചാത്തല സംഗീതവും ചിത്രത്തിലുണ്ടാകും. രണ്ടു ഗാനങ്ങള്‍ തയ്യാറായിക്കഴിഞ്ഞതായി റഹ്മാന്‍ ഒരു ടിവി ഷോയിലൂടെയാണ് വെളിപ്പെടുത്തിയത്. റഫീക്ക് അഹമ്മദിന്റേതാണ് വരികള്‍. ഓസ്‌ക്കാര്‍ വേദിയില്‍ റഹ്മാനെപ്പോലെ തിളങ്ങിയ റസൂല്‍ പൂക്കിട്ടിയാണ് ശബ്ദ മിശ്രണം നിര്‍വ്വഹിക്കുക.

ചിത്രത്തില്‍ അമലാപോള്‍ മറ്റൊരു ലീഡ് റോള്‍ കൈകാര്യം ചെയ്തിരിക്കുന്നു. കെജിഎ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിനായി ക്യമറ കൈകാര്യം ചെയ്യുന്നത് ബോളിവുഡ് ക്യാമറാമാന്‍ എ യു മോഹനനാണ്. ചിത്രം 2020 ലായിരിക്കും തിയ്യറ്ററുകളിലെത്തുക.

Exit mobile version