ഇന്ത്യയ്ക്കും ചൈനയ്ക്കും കനത്ത തിരിച്ചടിയുമായി അമേരിക്കയുടെ മുന്നറിയിപ്പ്

യുഎസ് സമ്മര്‍ദ്ദത്തെ മറികടന്ന് ഇറാനില്‍ നിന്നില്‍ നിന്നും എണ്ണ ഇറക്കുമതി പുനഃസ്ഥാപിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിച്ചെന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് യുഎസ് നിലപാട് കടുപ്പിച്ചത്

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും ചൈനയ്ക്കും കനത്ത തിരിച്ചടിയുമായി അമേരിക്ക. ഉപരോധം ചുമത്തിയിട്ടുളള ഇറാനില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യയും പൂര്‍ണമായും അവസാനിപ്പിച്ചെന്ന് യുഎസ്സിലെ ഇന്ത്യന്‍ സ്ഥാനപതി വര്‍ധന്‍ ശ്രിംഗ്ശ നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, യുഎസ് സമ്മര്‍ദ്ദത്തെ മറികടന്ന് ഇറാനില്‍ നിന്നില്‍ നിന്നും എണ്ണ ഇറക്കുമതി പുനഃസ്ഥാപിക്കാന്‍ ഇന്ത്യയും ചൈനയും ശ്രമിച്ചെന്ന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് യുഎസ് നിലപാട് കടുപ്പിച്ചത്. ഇറാനില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് ഉപരോധ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് യുഎസ് മുന്നറിയിപ്പ് നില്‍കിയത്.

കഴിഞ്ഞ നവംബറിലാണ് ഇറാനു മേല്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍, ഇന്ത്യ ഉള്‍പ്പടെയുളള എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് ഭാഗികമായി മേയ് രണ്ട് വരെ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ എന്ന നിലയ്ക്കാണ് ഇളവുകള്‍ അനുവദിച്ചത്.

Exit mobile version