പുതിയ 12 തുറമുഖങ്ങള്‍ സജ്ജമാക്കാന്‍ ഒരുങ്ങി സൗദി

പുതിയ തുറമുഖങ്ങള്‍ വരുന്നതോടെ മത്സ്യ ബന്ധന മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിനും രാജ്യത്തെ മല്‍സ്യബന്ധനം ശക്തിപ്പെടുകയും ചെയ്യും

സൗദി: പുതിയ പന്ത്രണ്ട് മല്‍സ്യ ബന്ധന തുറമുഖങ്ങള്‍ ഒരുക്കാന്‍ സൗദി. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലാണ് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന് കീഴില്‍ തുറമുഖങ്ങള്‍ സജ്ജമാകുന്നത്. തുറമുഖങ്ങളുടെ നിര്‍മ്മാണം സൗദിയില്‍ പുരോഗമിക്കുന്നുണ്ട്.

കിഴക്കന്‍ പ്രവിശ്യ, മക്ക, മദീന, അസീര്‍, ജിസാന്‍, തബൂക്ക് തുടങ്ങിയ പ്രവിശ്യകള്‍ കേന്ദ്രീകരിച്ചാണ് പുതിയ തുറമുഖങ്ങള്‍ സ്ഥിതി ചെയ്യുന്നത്. പുതിയ തുറമുഖങ്ങള്‍ വരുന്നതോടെ മത്സ്യ ബന്ധന മേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിനും രാജ്യത്തെ മല്‍സ്യബന്ധനം ശക്തിപ്പെടുകയും ചെയ്യും.

അതിന് പുറമേ നാലായിരത്തിലധികം ബോട്ടുകള്‍ക്ക് ഒരേ സമയം മല്‍സ്യബന്ധനത്തിലേര്‍പ്പെടാന്‍ സൗകര്യമൊരുങ്ങും. 12ല്‍ 4 തുറമുഖങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായതായും മല്‍സ്യ ബന്ധത്തിനായി അവ ഉടന്‍ തുറന്നു കൊടുക്കുമെന്നും ഫിഷറീസ് വകുപ്പ മേധാവി ഡോക്ടര്‍ അലി ബിന്‍ മുഹമ്മദ് അല്‍ ശൈഖ് അറിയിച്ചു.

രാജ്യത്തെ മത്സ്യ സമ്പത്തിന്റെ അറുപത് ശതമാനവും കിഴക്കന്‍ പ്രവിശ്യയില്‍ നിന്നാണ് ലഭിച്ച് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അതോടൊപ്പം ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥക്ക് കരുത്തേകാനും സഹായിക്കുമെന്നും ഫിഷറീസ് മേധാവി വ്യക്തമാക്കി.

Exit mobile version