സഹോദരനെ സഹായിച്ച് പെരുവഴിയിലായി; ഷാര്‍ജയില്‍ പ്രവാസിക്കും കുടുംബത്തിനും നരകജീവിതം

പലിശയ്‌ക്കെടുത്ത പണം തിരിച്ച് കൊടുക്കാനായി 25 വര്‍ഷം ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ആറ് സെന്റ് സ്ഥലവും വീടും വിറ്റു

ഷാര്‍ജ: ഷാര്‍ജയില്‍ സ്വന്തം സഹോദരനെ സഹായിച്ചതിന്റെ പേരില്‍ പെരുലഴിയിലായത് നാലംഗ മലയാളി കുടുംബമാണ്. ദുബായിലുള്ള സഹോദരന്റെ കാര്‍ഗോ ബിസിനസ് ആവശ്യത്തിനായി 60,000 ദിര്‍ഹം പലിശയ്‌ക്കെടുത്തതോടെയാണ് കൊല്ലം പരവൂര്‍ സ്വദേശി ഷാജിയും കുടുംബവുമാണ് പെരുവഴിയില്‍ ആയത്.

എന്നാല്‍ സഹോദരന്റെ ബിസിനസ് പച്ചപിടിച്ചതോടെ ഷാജിയെ കമ്പനിയില്‍ നിന്നും പുറത്താക്കി. പലിശയ്‌ക്കെടുത്ത പണം തിരിച്ച് കൊടുക്കാനായി 25 വര്‍ഷം ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ ആറ് സെന്റ് സ്ഥലവും വീടും വിറ്റു. വാടക വീട്ടില്‍ താമസിക്കുന്ന കുടുംബം കഴിയുന്നത് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും വലിച്ചെറിയുന്ന ഭക്ഷണം കഴിച്ചാണ്.

വാടക മുടങ്ങിയതോടെ റൂമിലേക്കുള്ള വൈദ്യുതിയും ഇല്ലാതായി ഇതോടെ പ്രഭാത കര്‍മ്മങ്ങള്‍ക്കുപോലും അടുത്തുള്ള പള്ളിയേയും ഷോപ്പിങ് മാളുകളേയും ആശ്രയിച്ച് തുടങ്ങി. ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് പ്ലസ് വണ്ണില്‍ പഠിക്കുന്ന മൂത്തമകന്‍ റാഫിന് അടുത്തയാഴ്ച തുടങ്ങുന്ന പൊതുപരീക്ഷ എഴുതാനും കഴിയില്ല.

ഒന്നാംക്ലാസ്സുകാരിയോടും ഇനി സ്‌കൂളില്‍ വരേണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞിരിക്കുന്നത്. വീട്ടുകാര്‍ കൈയ്യൊഴിഞ്ഞ ഷാജിയുടെ കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷ പ്രവാസ ലോകത്തെ സുമനസ്സുകളിലാണ്.


കടപാട് ഏഷ്യാനെറ്റ് ന്യൂസ്

Exit mobile version