അബുദാബിയില്‍ അവഹേളിച്ചെന്നാരോപിച്ച് കാമുകിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന യുവാവിന് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചു

കാമുകി തന്നോട് അപമാനകരമായി സംസാരിച്ചുവെന്നും അതിന്റെല ദേഷ്യത്തില്‍ കാമുകിയുടെ കഴുത്തിലും ശരീരത്തിലും മറ്റ് ഭാഗങ്ങളിലും കത്തി കൊണ്ട് കുത്തുകയായിരുന്നു എന്ന് ഉയാള്‍ പ്രോസിക്യൂഷന് നല്‍കിയ മൊഴിയില്‍ പറയുന്നു

അബുദാബി: അബുദാബിയില്‍ അവഹേളിച്ചെന്നാരോപിച്ച് കാമുകിയെ കുത്തികൊന്ന് കേസില്‍ യവാവിന് ഏഴ് വര്‍ഷം തടവ്. അറബ് പൗരനായ പ്രതി, കാമുകിയുടെ വീട്ടില്‍ കയറിയാണ് കൊലപാതകം നടത്തിയത്. കൊല നടത്തുമ്പോള്‍ യുവാവ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കോടതി രേഖകളില്‍ പറയുന്നു. കാമുകി തന്നോട് അപമാനകരമായി സംസാരിച്ചുവെന്നും അതിന്റെല ദേഷ്യത്തില്‍ കാമുകിയുടെ കഴുത്തിലും ശരീരത്തിലും മറ്റ് ഭാഗങ്ങളിലും കത്തി കൊണ്ട് കുത്തുകയായിരുന്നു എന്ന് ഉയാള്‍ പ്രോസിക്യൂഷന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ കൊല്ലണമെന്ന് ഉദ്ദേശം ഉണ്ടായിരുന്നില്ല എന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞത്.

അതെസമയം തനിക്ക് മാനസിക രോഗമുണ്ടായിരുന്നെന്നും അതിന്റെ ചികിത്സക്കായി മരുന്നുകള്‍ കഴിച്ചിരുന്നതായും ഇയാള്‍ കോടതിയി പറഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയില്‍ അസുഖമൊന്നും കണ്ടെത്തനാവാത്തതിനെ തുടര്‍ന്ന് ശിക്ഷ വിധിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ക്ക് ഇയാള്‍ ബ്ലഡ് മണി നല്‍കണമെന്നും കോടതി ഉത്തരവിട്ടുണ്ട്.

Exit mobile version