യുഎഇയിലെ ഷോപ്പിങ് മാളില്‍ വെച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോയും രഹസ്യമായി പകര്‍ത്തി; മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടുന്നതിനും 5000 ദിര്‍ഹം പിഴയടയ്ക്കാനും ഉത്തരവ്

ടകളില്‍ കയറുന്നതിന്റെയും മാളിലൂടെ നടക്കുന്നതിന്റെയും ഏഴ് വീഡിയോ ക്ലിപ്പുകളാണ് മൊബൈലില്‍ ഉണ്ടായിരുന്നത്.

അജ്മാന്‍: യുഎഇയിലെ ഷോപ്പിങ് മാളില്‍ വെച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയ യുവാവിന്റെ മൊബൈല്‍ ഫോണ്‍ കണ്ടുകെട്ടുന്നതിനും 5000 ദിര്‍ഹം പിഴയടയ്ക്കുന്നതിനും ഉത്തരവ്. കോടതിയുടേതാണ് ഉത്തരവ്.

ഏഷ്യക്കാരായ രണ്ട് പെണ്‍കുട്ടികളാണ് പരാതി നല്‍കിയത്. യുവാവ് രഹസ്യമായി വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന സംശയം തോന്നിയ ഒരു പെണ്‍കുട്ടി ഇയാളുടെ അടുത്ത് ചെന്ന് ഫോണ്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരുവരും കടകളില്‍ കയറുന്നതിന്റെയും മാളിലൂടെ നടക്കുന്നതിന്റെയും ഏഴ് വീഡിയോ ക്ലിപ്പുകളാണ് മൊബൈലില്‍ ഉണ്ടായിരുന്നത്.

ഇതോടെയാണ് പരാതിയുമായി പെണ്‍കുട്ടികള്‍ രംഗത്തെത്തിയത്. എന്നാല്‍ താന്‍ കടകളുടെ ദൃശ്യങ്ങളാണ് പകര്‍ത്തിയതെന്നും പെണ്‍കുട്ടികള്‍ അബദ്ധത്തില്‍ ഫ്രെയിമില്‍ ഉള്‍പ്പെടുകയായിരുന്നുവെന്നും ഇയാള്‍ പ്രോസിക്യൂഷന്‍ അധികൃതരോട് പറഞ്ഞു. പെണ്‍കുട്ടികളെ വീഡിയോയില്‍ പകര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് കോടതിയില്‍ വാദിച്ചുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

അനുമതിയില്ലാതെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് കടുത്ത ശിക്ഷ വിധിച്ച വാര്‍ത്തകള്‍ യുഎഇയില്‍ നിന്ന് നേരത്തെയും പുറത്തുവന്നിരുന്നു. വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം കാര്യങ്ങള്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുമെന്നും ഒന്നര ലക്ഷം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷ ലഭിക്കുമെന്നും നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Exit mobile version