ടെലികോം-ഐടി മേഖലയില്‍ സ്വദേശികള്‍ക്ക് മുന്‍തൂക്കം; സ്വദേശിവത്കരണം വര്‍ധിപ്പിച്ച് സൗദി ഭരണകൂടം

കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, നെറ്റ്വര്‍ക്ക് ടെക്‌നിഷ്യന്‍, പ്രൊജക്റ്റ് മാനേജ്‌മെന്റ്, സിസ്റ്റം അനലിസ്റ്, സൈബര്‍ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് സ്വദേശിവല്‍ക്കരണത്തിനു മുന്‍ഗണന നല്‍കുന്നത്

റിയാദ്: സൗദിയില്‍ ടെലികോം-ഐടി മേഖലയില്‍ സ്വദേശികള്‍ക്ക് അവസരമൊരുക്കാന്‍ സൗദി ഭരണകൂടം അവസരമെരുക്കുന്നു. ഈ മേഖലയില്‍ സ്വദേശികള്‍ക്ക് 15,000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്നതാണ് സൗദി ഭരണകൂടം ലക്ഷ്യം വെയ്ക്കുന്നത്.കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍, നെറ്റ്വര്‍ക്ക് ടെക്‌നിഷ്യന്‍, പ്രൊജക്റ്റ് മാനേജ്‌മെന്റ്, സിസ്റ്റം അനലിസ്റ്, സൈബര്‍ സെക്യൂരിറ്റി, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് സ്വദേശിവല്‍ക്കരണത്തിനു മുന്‍ഗണന നല്‍കുന്നത്. ടെലികോം, ഐ ടി മന്ത്രാലയവും തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയവും സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്‌സും മാനവശേഷി വികസന നിധിയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

അടുത്ത വര്‍ഷം അവസാനത്തോട സൗദിയിലെ ടെലികോം-ഐടി മേഖലയില്‍ 15000 ലേറെ സ്വദേശികള്‍ക്കു തൊഴിലവസരം ലഭ്യമാക്കാനാണ് സൗദി ഭരണകൂടത്തിന്റെ ലക്ഷ്യം. നിലവില്‍ ഈ മേഖലയില്‍ സ്വദേശിവത്കരണതോത് 43 ശതമാനമാണ്. 2016-ല്‍ ഇത് 37 ശതമാനമായിരുന്നു. ഈ മേഖലയിലെ വനിതാപങ്കാളിത്തം 11 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി ഉയര്‍ന്നതായും മന്ത്രാലയം വ്യക്തമാക്കി.

Exit mobile version