ഭരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടു; കാലാവധി തീരാന്‍ രണ്ട് വര്‍ഷം ശേഷിക്കെ പാര്‍ലമെന്റ് പിരിച്ചുവിട്ടു, ശ്രീലങ്ക വീണ്ടും തെരഞ്ഞെടുപ്പ് ചൂടില്‍

പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെതാണ് നടപടി.

കൊളംബോ: കാലാവധി തീരാന്‍ രണ്ട് വര്‍ഷം ശേഷിക്കെ ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടു. ഭരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് തീരുമാനം. പാര്‍ലമെന്റ് പിരിച്ചുവിട്ട സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. പ്രതിസന്ധി കടുത്തതോടെ ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെതാണ് നടപടി.

റെനില്‍ വിക്രസിംഗെയെ പുറത്താക്കി മഹീന്ദ രജപക്സെയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ജനുവരിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. പ്രസിഡന്റ് പുറത്താക്കിയെങ്കിലും റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഉള്‍പ്പെടെ ഒഴിയാന്‍ തയ്യാറായിരുന്നില്ല.

കാലാവധി തീരാന്‍ രണ്ട് വര്‍ഷത്തോളം ശേഷിക്കെയാണ് ശ്രീലങ്കയില്‍ മറ്റൊരു തെരഞ്ഞെടുപ്പിനുള്ള കളം ഒരുങ്ങിയിരിക്കുന്നത്. 225 അംഗ പാര്‍ലമെന്റാണ് ശ്രീലങ്കയിലേത്. റെനില്‍ വിക്രമസിംഗെയെ പുറത്താക്കി പ്രതിപക്ഷ നേതാവായ രാജപക്ഷെയെ പ്രസിഡന്റ് സിരിസേന പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണ് രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുക്കുന്നത്.

Exit mobile version