കടല്‍ക്കൊള്ളക്കാരന്റെ പ്രേതത്തെ വിവാഹം കഴിച്ചു, ആ മോതിരം അണിഞ്ഞാല്‍ മാത്രം കാണാം; പക്ഷേ പിരിഞ്ഞതിനു ശേഷം തന്നെ കൊല്ലാന്‍ ശ്രമിക്കുന്നു! അമ്പരപ്പിച്ച് യുവതിയുടെ വിചിത്ര വാദവും കഥയും

അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമോ എന്നാണ് സമൂഹമാധ്യമങ്ങളും ആരായുന്നത്.

കടല്‍ക്കൊള്ളക്കാരന്റെ പ്രേതത്തെ വിവാഹം കഴിച്ചുവെന്ന വിചിത്ര വാദവുമായി ഒരു യുവതി രംഗത്ത്. അമാന്‍ഡ് തെയ്ഗു എന്ന യുവതിയാണ് ഏവരെയും അമ്പരപ്പിക്കുന്ന വാദവുമായി രംഗത്ത് വന്നത്. ആ മോതിരം അണിഞ്ഞാല്‍ മാത്രമാണ് അദ്ദേഹത്തെ കാണാനാവുകയെന്നും യുവതി വെളിപ്പെടുത്തി. എന്നാല്‍ തങ്ങള്‍ ഇപ്പോള്‍ പിരിഞ്ഞെന്നും, അതിന്റെ പേരില്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നും യുവതി പറയുന്നു.

അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമോ എന്നാണ് സമൂഹമാധ്യമങ്ങളും ആരായുന്നത്. 2016ലാണ് ഇവര്‍ ഹെയ്ത്തില്‍ 1700ല്‍ ജീവിച്ചിരുന്ന ജാക്ക് എന്ന കടല്‍ക്കൊള്ളക്കാരന്റെ പ്രേതത്തെ കല്യാണം കഴിച്ചതായി പറയുന്നത്. സാധാരണ ദമ്പതികളെപ്പോലെ തന്നെ പ്രേതവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ അതിന് ശേഷം ഇവരുടെ ആരോഗ്യസ്ഥിതി മോശമായി. എന്നാല്‍ അമാന്‍ഡ് ഇതൊന്നും ഗൗരവമായി എടുത്തിരുന്നില്ല.

എന്നാല്‍ ഇവരുടെ വളര്‍ത്തുനായ തോബി മരിച്ചതോടെ ജാക്കിന്റെ സാന്നിധ്യം പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞു. മൂന്നാഴ്ചയോളം ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ല. അതോടെ ആരോഗ്യ നില മെച്ചപ്പെട്ടു തുടങ്ങി. എന്നാലിത് അധികകാലം നീണ്ടുനിന്നില്ല. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് സെര്‍പിസ് എന്ന രോഗമാണെന്ന് തിരിച്ചറിയുന്നത്. ഇതിന് ശസ്ത്രക്രിയ നടത്തി.

ശസ്ത്രക്രിയക്ക് മുന്നോടിയായി വിവാഹമോതിരവും ഊരിമാറ്റി. ഇതോടെയാണ് ജാക്കുമായുള്ള അദൃശ്യബന്ധം അവസാനിച്ചത്. ആരോഗ്യം തിരികെ കിട്ടിയ അമാന്‍ഡ് പൂര്‍വ്വസ്ഥിതിയിലെത്തി. എന്നാലിപ്പോള്‍ ബന്ധം അവസാനിപ്പിച്ചതിന് ജാക്കിന്റെ പ്രേതം തനിക്ക് നേരെ വധഭീഷണി മുഴക്കുകയാണെന്ന് ഇവര്‍ ആവര്‍ത്തിക്കുന്നു. പ്രേതവുമൊത്തുള്ള ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്. സംഭവം ഏതായാലും ചര്‍ച്ചയായുവകയാണ് യുവതിയുടെ ഈ വിചിത്രവാദവും കഥയും.

Exit mobile version