പല്ലിലെ കറുപ്പ്; ദന്തരോഗ വിദഗ്ദ്ധന്‍ നിര്‍ദ്ദേശിച്ച ടൂത്ത്പേസ്റ്റ് ഉപയോഗിച്ച പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

പല്ലിലെ കറുത്ത പാടിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ നാലിന് അമ്മ മോണിക്കയും അച്ഛന്‍ ജോസ് സാല്‍ദേതിനുമൊപ്പമാണ് കുട്ടി ഡോക്ടറെ കാണാനെത്തിയത്

ന്യൂയോര്‍ക്: ദന്തരോഗ വിദഗ്ദ്ധന്‍ നിര്‍ദേശിച്ച ഔഷധ ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച പതിനൊന്നുകാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ വെസ്റ്റ് കോവനിയിലാണ് സംഭവം.ഡെനിസ് സാല്‍ദേത് എന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ദാരുണാന്ത്യം ഉണ്ടായത്.

പല്ലിലെ കറുത്ത പാടിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ നാലിന് അമ്മ മോണിക്കയും അച്ഛന്‍ ജോസ് സാല്‍ദേതിനുമൊപ്പമാണ് കുട്ടി ഡോക്ടറെ കാണാനെത്തിയത്. പല്ലിലെ കറുത്ത പാടുകള്‍ മായ്ക്കാന്‍ മില്‍ക് പ്രോട്ടീന്‍ അടങ്ങിയ ടൂത്ത്പേസ്റ്റ് നല്ലതാണെന്ന് ഡോക്ടറാണ് പറഞ്ഞത്.

എംഐ പേസ്റ്റ് വണ്‍ എന്ന ബ്രാന്റാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. മകള്‍ക്ക് ആസ്തമ രോഗംഉള്ളതിനാല്‍ ഡെനിസ് ഉപയോഗിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളിലും മാതാപിതാക്കള്‍ വളരെയേറെ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഡോക്ടറെ കണ്ട്
വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി ടൂത്ത്പേസ്റ്റ് ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ ചുണ്ടും കണ്ണും നീല നിറത്തിലാകുകയും ചെയ്തു.

അമ്മ മോണിക്ക ഉടനേ തന്നെ 911 നമ്പറില്‍ വിളിച്ച് വൈദ്യസഹായം ആവശ്യപ്പെട്ടിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയ്ക്ക് ശ്വാസം കിട്ടാന്‍ ഇന്‍ഹേലര്‍ ഉപയോഗിച്ചിരുന്നു എന്ന് മാതാപിതാക്കള്‍ പറഞ്ഞു. വേഗത്തില്‍ തന്നെ ആശുപത്രിയിലെത്തിച്ചിട്ടും ഡെനിസ് സാല്‍ദേതിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version