പുകവലിക്കും, സ്‌കൂളില്‍ പോകില്ല! എന്നെ കത്തികൊണ്ട് മുറിവേല്‍പ്പിക്കും; കൗമാരക്കാരികളായ രണ്ട് മക്കളുടെ ‘വികൃതിയില്‍’ മനംനൊന്ത് മാതാവ്; അവരെ ഒഴിവാക്കി നല്‍കണമെന്ന് സര്‍ക്കാരിനോട് യുവതി

മക്കളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ടാമിയുട ആവശ്യം.

കാന്‍ബറ: സ്വന്തം കുട്ടികളെ ഇഷ്ടമല്ലെന്നും തന്റെ ജീവിതത്തില്‍ നിന്നും ഒഴിവാക്കി തരണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിനോട് അപേക്ഷിച്ച് യുവതി. മക്കളുടെ വികൃതിയില്‍ മനംനൊന്താണ് തീരുമാനമെന്ന് അമ്മ പറയുന്നു. ഓസ്‌ട്രേലിയക്കാരിയായ ടാമി എന്ന യുവതിയാണ് അമ്പരപ്പിക്കുന്ന അപേക്ഷയുമായി രംഗത്തെത്തിയിട്ടുള്ളത്. രണ്ട് കൗമാരക്കാരികളാണ് മക്കള്‍.

മക്കളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ടാമിയുട ആവശ്യം. ടാമിയുടെ 18ഉം 14ഉം വയസുള്ള മക്കള്‍ സോഫി, ഹിലരി എന്നിവരെയാണ് ടാമി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പുകവലിക്കും, സ്‌കൂളില്‍ പോകില്ല, കത്തികൊണ്ട് തന്നെ മുറിവേല്പിക്കും എന്നൊക്കെയാണ് ടാമി കുട്ടികള്‍ക്കെതിരെ പറയുന്ന പരാതികള്‍. അവരുടെ കൂടെ ജീവിക്കാന്‍ തനിക്ക് പേടിയാണെന്നും ടാമി പറയുന്നു. അതോടൊപ്പം കുട്ടികളുടെ ഈ ‘വികൃതി’കള്‍ ഒരു വീഡിയോയില്‍ റെക്കാഡ് ചെയ്ത് സൂക്ഷിച്ച് അതൊരു ടിവി ചാനലിന് കൊടുക്കുകയും ചെയ്തു.

മക്കള്‍ കഞ്ചാവാടിയ്ക്കുമെന്നാണ് ടാമിയുടെ പരാതിയെങ്കിലും മക്കളിരുവരും അതൊക്കെ നിഷേധിച്ചിട്ടുണ്ട്.”ഞങ്ങള്‍ക്കിടയില്‍ സ്‌നേഹമില്ല. ഇതുപോലെയുള്ളവരെ സ്‌നേഹിക്കാന്‍ എനിക്ക് കഴിയില്ല.’ തന്റെ വിചിത്രമായ പരാതിയില്‍ ടാമി പറയുന്നു. ഭര്‍ത്താവുമായി പിരിഞ്ഞ ഇവര്‍ ഒറ്റയ്ക്കാണ് കുട്ടികളെ വളര്‍ത്തുന്നത്.

Exit mobile version