ആറ് വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു കൊന്നു; കുഞ്ഞിന്റെ ശരീരത്തില്‍ 117 മുറിവുകള്‍! 16കാരനായ മകന്റെ ക്രൂരതയില്‍ ഞെട്ടി അമ്മ, ബന്ധം നോക്കാതെ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു

അടുത്ത കാലത്തൊന്നും ഇത്രയധികം ഞെട്ടലുണ്ടാക്കിയ സംഭവമുണ്ടായിട്ടില്ലെന്ന് കേസ് പരിഗണിച്ച ജഡ്ജി ലോര്‍ത്ത് വ്യക്തമാക്കി.

എഡിന്‍ബഗ്: ആറു വയസുകാരിയെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 16കാരന്‍ കുറ്റക്കാരനെന്ന് കോടതിയുടെ കണ്ടെത്തല്‍. ആരോണ്‍ കാംബെല്‍ എന്ന കൗമാരക്കാരനാണ് മൃഗീയ ക്രൂരകൃത്യത്തിനു പിന്നില്‍. ഇയാള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മകന്റെ ക്രൂരതയില്‍ ഞെട്ടിയത് മറ്റാരുമല്ല സ്വന്തം അമ്മയാണ്. ഇത്രയ്ക്കും ക്രൂരനാകുവാന്‍ കഴിയുമോ എന്നതാണ് ചിന്തിപ്പിച്ചത്.

മറ്റൊരു ബന്ധങ്ങള്‍ക്കും വിലകൊടുക്കാതെ മകനെ പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അതി നിര്‍ണ്ണായകമായ തെളിവുകള്‍ അമ്മ തന്നെയാണ് പോലീസിന് കൈമാറിയത്. അലിഷ മക്‌ഫെയില്‍സ് എന്ന പെണ്‍കുട്ടിയാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വനപ്രദേശത്തുളള മരക്കൂട്ടത്തിനിടയില്‍ ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹത്തില്‍ 117 മുറിവുകളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അടുത്ത കാലത്തൊന്നും ഇത്രയധികം ഞെട്ടലുണ്ടാക്കിയ സംഭവമുണ്ടായിട്ടില്ലെന്ന് കേസ് പരിഗണിച്ച ജഡ്ജി ലോര്‍ത്ത് വ്യക്തമാക്കി. അലിഷയെ കാണാതായ അന്ന് രാത്രി മകന്‍ വീട്ടിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ അമ്മ പോലീസിന് കൈമാറുകയായിരുന്നു. മകനു പെണ്‍കുട്ടിയുടെ കൊല സംബന്ധിച്ച് എന്തെങ്കിലും തെളിവ് നല്‍കാന്‍ സാധിക്കും എന്നു കരുതിയാണ് അമ്മ പോലീസിന് നല്‍കിയത്.കൊല നടന്ന രാത്രി രണ്ടു തവണയാണ് കാംബെല്‍ പുറത്തുപോയത്.

ഒരു വസ്തുവുമായി കാംബെല്‍ പുറത്തുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചതോടെയാണ് കേസ് പുതിയ വഴിത്തിരിവിലെത്തിയത്. കൊല നടത്തുമ്പോള്‍ കാംബെല്‍ മദ്യപിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇയാള്‍ക്ക് വിഷാദരോഗവും, ഹൈപ്പര്‍ ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ എന്ന മാനസിക അവസ്ഥയും ഉണ്ടായിരുന്നതായി അഭിഭാഷകന്‍ കോടിതിയെ ബോധിപ്പിച്ചു.

Exit mobile version