50 ലധികം പുതപ്പുകള്‍ക്കടിയില്‍ മൃതദേഹം; അഴുകിയ മണം പുറത്തറിയാതിരിക്കാന്‍ റൂമില്‍ 60ലധികം റൂം ഫ്രഷ്‌നറുകള്‍! സ്വന്തം അമ്മയുടെ മൃതദേഹം ഒളിപ്പിച്ച് അവര്‍ക്കൊപ്പം മകള്‍ കഴിഞ്ഞത് 44 രാത്രികള്‍

ന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന് കേസ് വരുമെന്ന് അവര്‍ ഭയപ്പെട്ടു.

വിര്‍ജീനയ: അമ്മയുടെ മൃതദേഹത്തിനൊപ്പം 44 രാത്രികള്‍ കഴിച്ചു കൂട്ടി മകള്‍. വിര്‍ജീനിയയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ജോ-വിറ്റ്നി അമ്മ റോസ്മേരിക്കൊപ്പമായിരുന്നു താമസം. അമ്മയ്ക്ക് 78 വയസ്സും മകള്‍ക്ക് 55 വയസ്സുമാണുള്ളത്. ചുരുക്കം ചില ബന്ധുക്കളോട് മാത്രമെ ഇരുവരും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുള്ളൂ. ആരുമായും ഇടപഴകിയിരുന്നില്ല. ജോ ഇടയ്ക്ക് ബന്ധുക്കളുടെ വീടുകള്‍ ഉള്‍പ്പെടെ പലയിടങ്ങളിലും പോകുമായിരുന്നു. എന്നാല്‍ അമ്മയെ കാണില്ലലോ എന്ന് ബന്ധുക്കള്‍ പലരും ചോദിച്ചു തുടങ്ങി.

അങ്ങനെ വൃദ്ധയെ അന്വേഷിച്ച് ചില ബന്ധുക്കളെല്ലാം ജോയുടെ വീട്ടിലെത്തി. എന്നാല്‍ അവരോടൊക്കെ പരുഷമായി പെരുമാറിയ ശേഷം ഇറങ്ങിപ്പോകാനാണ് ജോ മുഖമടച്ച് പറഞ്ഞത്. ഇതോടെ നാട്ടുകാരിലും സംശയം ഉണര്‍ത്തി. അങ്ങനെയാണ് നാട്ടുകാരിലൊരാള്‍ ജോയുടെ വീട്ടിനകത്ത് പരിശോധിക്കാന്‍ തീരുമാനിച്ചത്. എല്ലായ്പോഴും വാതിലുകളെല്ലാം പൂട്ടിയിടുന്നതിനാല്‍ മുകളിലത്തെ നിലയില്‍ പിടിച്ചുകയറി ജനാല വഴിയാണ് ഇയാള്‍ വീട്ടിനകത്തേക്ക് കടന്നത്.

50ഓളം ബ്ലാങ്കറ്റുകള്‍ക്ക് താഴെ അഴുകിത്തുടങ്ങിയ നിലയിലായിരുന്നു വൃദ്ധയുടെ മൃതദേഹം. ദുര്‍ഗന്ധം പുറത്തെത്താതിരിക്കാന്‍ അറുപതിലധികം റൂം ഫ്രഷ്നെറുകള്‍ വച്ചിരിക്കുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടിനകത്ത് വച്ച് വൃദ്ധ മരിക്കുകയായിരുന്നുവെന്നാണ് ജോ, പിന്നീട് പോലീസിന് നല്‍കിയ മൊഴി. താന്‍ അമ്മയെ കൊലപ്പെടുത്തിയെന്ന് കേസ് വരുമെന്ന് അവര്‍ ഭയപ്പെട്ടു. അങ്ങനെയാണ് മരണവിവരം പുറത്തറിയിക്കാതിരുന്നത്.

Exit mobile version