15ാ-ാം പിറന്നാളിന് അമ്മ കേക്കുമായി എത്തി; കിട്ടിയത് മകന്റെ കത്തികരിഞ്ഞ ശരീരവും, ഒരു ജോഡി ബൂട്ടുകളും!

ഒരു കൊല്ലം കൂടിക്കഴിഞ്ഞാല്‍ ഫ്ളമിങോയുടെ അണ്ടര്‍ 15 ടീമില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിക്കാന്‍ ഇരുന്നതായിരുന്നു.

റിയോ: ബ്രസീലിലെ ക്ലബിലുണ്ടായ തീപിടുത്തത്തില്‍ 10 താരങ്ങളെയാണ് തീ വിഴുങ്ങിയത്. പലയിടത്തും നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ മനസിനെ പിടിച്ചു ഉലയ്ക്കുന്നവയാണ്. ഇപ്പോള്‍ ഉള്ളം ഉരുകുന്ന ഒരു അമ്മയുടെ വേദനയാണ് ഇപ്പോള്‍ വരുന്നത്. ബ്രസീലിലെ വിഖ്യാത ക്ലബിന്റെ താരമായിരുന്നു പതിനഞ്ചുകാരനായ ആര്‍തര്‍ വിനീഷ്യസ്. ശനിയാഴ്ചയായിരുന്നു അവന്റെ പതിനഞ്ചാം പിറന്നാള്‍. ആഘോഷിക്കാനായി അമ്മ കേക്കും മറ്റുമായി വരുമ്പോഴാണ് മകന്റെ കത്തി കരിഞ്ഞ ശരീരം കണ്ടത്. അവശേഷിച്ചത് ഒരു ജോഡി ബൂട്ടുകള്‍ മാത്രമാണ്.

ഒരു കൊല്ലം കൂടിക്കഴിഞ്ഞാല്‍ ഫ്ളമിങോയുടെ അണ്ടര്‍ 15 ടീമില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിക്കാന്‍ ഇരുന്നതായിരുന്നു. അതിന്റെ സന്തോഷം കുഞ്ഞ് വിനീഷ്യസിന്റെ മുഖത്തുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതീക്ഷിക്കാത്ത വണ്ണം തീ അവനെ വിഴുങ്ങിയത്. പതിനഞ്ചാം പിറന്നാള്‍ മകനൊപ്പം ആഘോഷിക്കാന്‍ കേക്കും സമ്മാനങ്ങളുമായി അമ്മ വോള്‍ട്ടോ റെസാന്‍ഡോ വെള്ളിയാഴ്ച റിയോയില്‍ നിന്ന് പുറപ്പെട്ടു. മകനിഷ്ടപ്പെട്ട കേക്കും ഒരുപിടി സമ്മാനപ്പൊതികളും കരുതിയാണ് വോള്‍ട്ടോ യാത്ര തിരിച്ചത്.

പക്ഷേ ഫ്ളമിങോയുടെ അക്കാദമിയില്‍ അമ്മയ്ക്കായി കാത്തിരുന്നത് വിനീഷ്യസിന്റെ വെന്തുരുകിയ ശരീരമാണ്. മകന് ഉപചാരമര്‍പ്പിക്കാന്‍ കേക്കുമായെത്തിയ വിനീഷ്യസിന്റെ അമ്മയുടെ ചിത്രങ്ങള്‍ ബ്രസീല്‍ മാധ്യമങ്ങളില്‍ വൈറലായിരുന്നു. വിനീഷ്യസിനെകൂടാതെ 9 യുവതാരങ്ങളെയാണ് അന്ന് തീ വിഴുങ്ങിയത്. 14നും 15നും ഇടയില്‍ പ്രായമുള്ളവര്‍. മുന്നേറ്റതാരങ്ങളായ അതില പൈക്സോ, വിറ്റയര്‍ ഇസായസ്, ഗോള്‍കീപ്പര്‍മാരായ ബെര്‍നാഡോ പിസറ്റെ, ക്രിസ്റ്റ്യന്‍ എസ്മാരിയോ, മധ്യനിര താരങ്ങളായ ഗെഡ്സണ്‍ സാന്റോസ്, പാബ്ലോ ഹെന്റിക്, ലെഫ്റ്റ് വിങര്‍ ജോര്‍ജ് എഡ്വേര്‍ഡോ, റൈറ്റ് ബാക്ക് തോമസ് റോസ്, ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ റിക്വെല്‍മെ എന്നിവരും യാത്രയായി.

Exit mobile version