മദ്യലഹരിയില്‍ യാത്രികരെയും മറ്റും അസഭ്യം പറഞ്ഞും ബഹളമുണ്ടാക്കിയും വിമാന യാത്ര തടസപ്പെടുത്തി; യുവാവിന് 16000 ഡോളര്‍ പിഴ!

ഡേവിഡിന്റെ ശല്യംകാരണം വിമാനം പുറപ്പെട്ടിടത്ത് തന്നെ വിമാനം തിരിച്ചിറക്കേണ്ടി വന്നു.

ലണ്ടന്‍: വെള്ളമടിച്ച് ഫ്‌ളൈറ്റില്‍ മദ്യപിച്ച് യാത്രികര്‍ക്ക് ശല്യം ചെയ്തും ബഹളം ഉണ്ടാക്കുകയും ചെയ്ത യുവാവിന് 16,000 ഡോളര്‍ പിഴ ഈടാക്കി കോടതി. മദ്യപിച്ച് വിമാനത്തിനുള്ളില്‍ നടത്തിയ പ്രകടനങ്ങള്‍ക്ക് ഡേവിഡ് പിഴ നല്‍കേണ്ടത്. കാല്‍ഗറിയില്‍ നിന്ന് ലണ്ടനിലേക്കുള്ള യാത്രക്കിടെയാണ് മദ്യലഹരിയായിരുന്ന ഡേവിഡ് ബഹളമുണ്ടാക്കി മറ്റു യാത്രക്കാര്‍ക്ക് ശല്യമായത്.

ഡേവിഡിന്റെ ശല്യംകാരണം വിമാനം പുറപ്പെട്ടിടത്ത് തന്നെ വിമാനം തിരിച്ചിറക്കേണ്ടി വന്നു. ലണ്ടനിലെത്തി തിരികെ കാല്‍ഗറിയിലേക്ക് എത്താനുള്ള ഇന്ധനം വിമാനത്തിലുണ്ടായിരുന്നെന്നും വിമാനം തിരിച്ചിറക്കിയതു കാരണം വന്‍തോതില്‍ ഇന്ധനനഷ്ടമുണ്ടായിയെന്ന് കാണിച്ച് വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് കേസ് നല്‍കിയിരുന്നു. 20000 ടണ്‍ ഇന്ധനത്തിന്റെ വില ഡേവിഡ് നല്‍കണമെന്നാണ് കോടതി വിധി. ജനുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. നന്നായി മദ്യപിച്ചിരുന്ന ഡേവിഡ് മറ്റ് യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തിരുന്നു.

ഡേവിഡ് കോടതിയില്‍ മാപ്പപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളി. യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരം വെസ്റ്റ് ജെറ്റ് നല്‍കേണ്ടി വരും. ഡേവിഡിന്റെ അടുത്ത ബന്ധു മരിച്ചതിനെ തുടര്‍ന്നുള്ള മാനസിക സംഘര്‍ഷത്തിലായതു കൊണ്ടാണ് ഇത്തരത്തില്‍ പെരുമാറിയതെന്ന് ഡേവിഡിന്റെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. തുടര്‍ന്ന് കോടതി പിഴ കുറഞ്ഞ തുകയിലൊതുക്കുകയായിരുന്നു.

Exit mobile version