ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച് ബ്രസീലിലെ ജയിലില്‍ സൗന്ദര്യ മത്സരം; വിജയിയായി തെരെഞ്ഞെടുക്കപ്പെട്ടത് 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാമുകനെ കൊലപ്പെടുത്തിയവള്‍! വൈറലായി ചിത്രങ്ങള്‍

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തമായിരുന്നു ഇത്തവണത്തെ മത്സരമെന്നാണ് 2017 ലെ മത്സരവിജയി മയാന റോസ പ്രതികരിച്ചത്.

റിയോ ഡി ജനീറോ: ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ് ബ്രസീലിലെ ജയിലില്‍ അരങ്ങേറിയ സൗന്ദര്യ മത്സരം. വിജയിയായി തെരഞ്ഞെടുത്തത് 13 വര്‍ഷം മുന്‍പ് കാമുകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജയിലില്‍ കിടക്കുന്ന വെറോണിക്ക വെറോണ എന്ന സുന്ദരിയെയാണ്. റിയോ ഡി ജനീറോയിലെ ജയിലില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തത് വനിതാ ജയിലില്‍ നിന്നുള്ള അന്തേവാസികളാണ്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തമായിരുന്നു ഇത്തവണത്തെ മത്സരമെന്നാണ് 2017 ലെ മത്സരവിജയി മയാന റോസ പ്രതികരിച്ചത്. കടുപ്പമേറിയ ജയില്‍ ജീവിത നിമിഷങ്ങളില്‍ നിന്നുള്ള മോചനം എന്നത് മാത്രമല്ല മത്സരത്തിലേക്ക് അന്തേവാസികളെ ആകര്‍ഷിക്കുന്ന ഘടകം. തെരഞ്ഞെടുത്ത മത്സരാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ സന്ദര്‍ശക മുറിയുടെ ജനാലയ്ക്കുമപ്പുറം നിന്ന് കാണാനാകുമെന്നതായിരുന്നു മത്സരത്തിന്റെ പ്രധാന പ്രത്യേകത.

അച്ഛനെ കാണാനാകും എന്ന ഒറ്റ പ്രതീക്ഷയില്‍ മത്സരിക്കാന്‍ തയ്യാറായതെന്നാണ് മത്സരത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ പറയുന്നു. ബീച്ച് ഫാഷന്‍, എവരിതിം വെയര്‍ എന്നിങ്ങനെ രണ്ട് റൗണ്ടുകളിലായിരുന്നു മത്സരം. മിഷേനി നേരി എന്ന യുവതിയാണ് ഫസ്റ്റ് റണ്ണറപ്പായത്, മരിയാന സാന്റോസ് സെക്കന്‍ണ്ട് റണ്ണറപ്പായി.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വിജയിയായ വെറോണിക്ക തന്റെ കാമുകനെ കൊലപ്പെടുത്തിയത്. പതിനഞ്ച് വര്‍ഷത്തെ തടവു ശിക്ഷക്ക് വിധിക്കപ്പെട്ട വെറോണിക്കയുടെ ജയിലിലെ പതിമൂന്നാം വര്‍ഷമാണിത്. രണ്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാം. ചെറുപ്പത്തില്‍ മോഡലാകാനായിരുന്നു വെറോണയുടെ ആഗ്രഹം. തനിക്കതിനാകുമെന്ന പ്രതീക്ഷയും ഇന്ന് വെറോണിക്കക്കുണ്ട്. പ്രാദേശിക സംഘടനകളാണ് മത്സരാര്‍ത്ഥികള്‍ക്കാവശ്യമായ വസ്ത്രങ്ങളും മേക്കപ്പ് സാധനങ്ങളും നല്‍കിയത്. പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നൂറ് പേരില്‍ നിന്ന് പത്ത് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്.

Exit mobile version