സ്‌കൂളില്‍ പോകുവാന്‍ നിര്‍ബന്ധിച്ചു; സ്വന്തം മാതാവിനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു! മകന് 30 വര്‍ഷം തടവ്! ഞെട്ടിക്കുന്ന കൊലപാതകം ഇങ്ങനെ

ഹവായിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണു ലിയു യുന്‍ ഗോങ് എന്ന സ്ത്രീയെ മകന്‍ യു വെയ് ഗോങ് കൊലപ്പെടുത്തിയത്.

ഹോണോലുലു: സ്വന്തം അമ്മയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച മകന്‍ കുറ്റക്കാരനെന്ന് കോടതി. സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ചതാണ് ക്രൂര കൊലപാതകത്തിലേയ്ക്ക് വഴിവെച്ചത്. കൊലപാതകത്തില്‍ മകന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ 30 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു. 2016 സെപ്തംബറിലാണ് കൊലപാതകം നടന്നത്.

ഹവായിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണു ലിയു യുന്‍ ഗോങ് എന്ന സ്ത്രീയെ മകന്‍ യു വെയ് ഗോങ് കൊലപ്പെടുത്തിയത്. അതിന് തൊട്ടടുത്ത വര്‍ഷം ആത്മഹത്യയ്ക്കു ശ്രമിച്ച യു വെയ് താന്‍ അമ്മയെ കൊലപ്പെടുത്തിയതായി പോലീസിന് മൊഴി നല്‍കി. യു വെയ്യെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ അമ്മ എവിടെയെന്ന് പോലീസ് ചോദിച്ചപ്പോള്‍ ഫ്രിഡ്ജില്‍ ഉണ്ടായിരുന്നുവെന്നായിരുന്നു മറുപടി.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ലിയുവിനെ കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തലയും മറ്റു ശരീരഭാഗങ്ങളുമായി ഏഴ് കവറുകളിലായിട്ടാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. തലയ്‌ക്കേറ്റ ഗുരുതരമായ മുറിവാണു മരണകാരണമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ അമ്മയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും യുവെയ് പറയുന്നു.

ഹവായിയിലെ ഒരു സ്പായില്‍ ജോലി ചെയ്യുകയായിരുന്നു ലിയു യുന്‍. ജോലിക്കെത്താത്തതിനെ തുടര്‍ന്ന് കടയുടമ യുവെയ്യെ വിളിച്ചു വിവരം ആരാഞ്ഞിരുന്നു. എന്നാല്‍ ലിയു സമീപ ദ്വീപിലേക്കു പോയിരിക്കുകയാണെന്നും മാസങ്ങള്‍ക്കു ശേഷമേ തിരിച്ചുവരികയുള്ളൂവെന്നും യുവെയ് അറിയിച്ചുവെന്ന് അവര്‍ മൊഴി നല്‍കിയിരുന്നു.

Exit mobile version