രോഗിയായ അമ്മയ്ക്കുള്ള ചികിത്സയ്ക്കും സ്വന്തം പഠനത്തിനും പണം വേണം; പകൽ പഠിച്ചും രാത്രി കെഫ്‌സിയുടെ ഡെലിവറി ഗേൾ ആയി ജോലി നോക്കിയും മീരാബ്

പ്രതിസന്ധികളോട് പടവെട്ടി ജീവിതം തള്ളിനീക്കുന്ന ഫാസ്റ്റ്ഫുഡ് കമ്പനിയായ കെഎഫ്സിയുടെ ഡെലിവെറി ഗേളാണ് ഇപ്പോൾ ചർച്ചയാവുന്നത്. പാകിസ്താനിലെ ലാഹോറിൽ നിന്നുള്ള മീരാബ് എന്ന പെൺകുട്ടിയുടെ ജീവിതമാണ് വാർത്തകളിൽ നിറയുന്നത്.

കാൽതെറ്റി ടെറസിൽ നിന്ന് വീണു; അനിയനെ കൈകളിൽ കോരിയെടുത്ത് ചേട്ടൻ, എടപ്പാളിൽ യുവാവിന് പുനർജന്മം, ഞെട്ടിക്കുന്ന രക്ഷാപ്രവർത്തനം

ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി ചെയ്യുന്ന മീരാബ് പഠനത്തിനായുള്ള പണം കണ്ടെത്താനാണ് സ്‌കൂട്ടറിൽ രാത്രി ജോലി നോക്കുന്നത്. പകൽ പഠിത്തം കഴിഞ്ഞാണ് കെഎഫ്‌സിയുടെ ഡെലിവറി ജോലി ചെയ്യുന്നത്. രോഗിയായ അമ്മയുടെ ചികിത്സാ ചെലവിനുള്ള പണം മീരാബ് കണ്ടെത്തുന്നതും ഈ ജോലിയിലൂടെ തന്നെയാണ്.

ഇനി മൂന്നു വർഷം കൂടി ഈ ജോലി തുടരുമെന്നും പിജി പഠനം കൂടി പൂർത്തിയാക്കിയ ശേഷം സ്വന്തം ഫാഷൻ ബ്രാന്റ് പുറത്തിറക്കുകയാണ് ലക്ഷ്യമെന്നും മീരാബ് പ്രതികരിച്ചു. ഫിസ ഇജാസ് എന്ന ലാഹോറുകാരി ലിങ്ക്ഡ് ഇന്നിൽ മീരാബിന്റെ ജീവിതം പോസ്റ്റ് ചെയ്തതോടെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഫിസ് കെഎഫ്സി ഓർഡർ ചെയ്തപ്പോൾ അതു ഡെലിവെറി ചെയ്യാനെത്തിയത് മീരാബ് ആയിരുന്നു.

രാത്രിയിലും ജോലി ചെയ്യുന്ന പെൺകുട്ടി എന്നു കേട്ടപ്പോൾ അവളെ അഭിനന്ദിക്കണമെന്നു തോന്നി. ഞാനും എന്റെ സുഹൃത്തും ഗേറ്റിന് പുറത്തുതന്നെ കാത്തിരുന്നു. പത്തു മിനിറ്റോളം അവളുമായി സംസാരിച്ചു. അവളുടെ ജീവിതം അറിഞ്ഞു. ഫിസ തന്റെ കുറിപ്പിൽ പറയുന്നു. കുറിപ്പിനൊപ്പം മീരാബിന്റെ ചിത്രവും ഫിസ പങ്കുവെച്ചിരുന്നു.

Exit mobile version