അമേരിക്കയിലെ മുപ്പത് വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമാകുന്നു!

. ദേശീയ മാധ്യമങ്ങളാണ് ഇതി സംബന്ധിച്ചുള്ള വാര്‍ത്തകളും വിശദാംശങ്ങളും പുറത്ത് വിട്ടിരിക്കുന്നത്.

വിര്‍ജീനിയ: അമേരിക്കയിലെ മുപ്പത് വര്‍ഷം പഴക്കമുള്ള പള്ളി ക്ഷേത്രമാകുന്നു. സ്വാമി നാരായണ്‍ വിഭാഗം ഏറ്റെടുത്താണ് പള്ളി ക്ഷേത്രമാക്കുന്നത്. ചെറിയ മാറ്റങ്ങള്‍ വരുത്തിയ ശേഷമായിരിക്കും പ്രതിഷ്ഠ പ്രതിഷ്ഠിക്കുക. വിര്‍ജിനിയയിലെ പോര്‍ട്‌സ്മൗത്തില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ പള്ളിയാണ് ക്ഷേത്രമാക്കുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇതി സംബന്ധിച്ചുള്ള വാര്‍ത്തകളും വിശദാംശങ്ങളും പുറത്ത് വിട്ടിരിക്കുന്നത്.

അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖാദി സന്‍സ്താന്‍ ലോകത്താകമാനമായി എട്ട് പള്ളികളാണ് ക്ഷേത്രങ്ങളായി മാറിയിട്ടുള്ളത്. ഇതില്‍ അഞ്ച് ക്ഷേത്രങ്ങളും യുഎസില്‍ ഉള്ളതാണ്. കാലിഫോര്‍ണിയ, ലൂയിസ് വില്‍, പെന്‍സില്‍വേനിയ, ലോസ് ആഞ്ജലിസ്, ഒഹിയോ എന്നിവിടങ്ങളിലെയും യുകെയിലെ ലണ്ടന്‍, ബോള്‍ട്ടണ്‍ എന്നിവിടങ്ങളിലെയും പള്ളികളാണ് ക്ഷേത്രങ്ങളാക്കി മാറ്റിയത്.

കാനഡയിലെ ടൊറന്റോയിലെ 125 വര്‍ഷം പഴക്കമുള്ള വസ്തുക്കളും സ്വാമിനാരായണ്‍ വിഭാഗം ഏറ്റെടുത്തിട്ടുണ്ട്. ആത്മീയ കേന്ദ്രമായതിനാല്‍ പോര്‍ട്‌സ്‌മോത്തിലെ പള്ളി ക്ഷേത്രമാക്കി മാറ്റുമ്പോള്‍ വലിയ മാറ്റങ്ങള്‍ വേണ്ടി വന്നിരുന്നില്ലെന്ന് പുരുഷോത്തം പ്രിയദാസ് സ്വാമി അറിയിച്ചു.

Exit mobile version