സൈനബ് അന്‍സാരി കൊലക്കേസ് പ്രതിയെ പാകിസ്താന്‍ തൂക്കിലേറ്റി

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ കസൂര്‍ എന്ന സ്ഥലത്ത് ജനുവരി നാലാം തീയതിയാണ് സൈനബ് അന്‍സാരിയെ കാണാതായത്.

ലാഹോര്‍: സൈനബ് അന്‍സാരി കൊലക്കേസ് പ്രതി ഇംറാന്‍ അലിയെ പാകിസ്താന്‍ തൂക്കിലേറ്റി. ഇയാളെ പുലര്‍ച്ചെ അഞ്ചരക്കാണ് ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ തൂക്കിലേറ്റിയത്. ഏഴു വയസുകാരി സൈനബ് അന്‍സാരി അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് 24 കാരനായ ഇംറാന്‍ അലി.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ കസൂര്‍ എന്ന സ്ഥലത്ത് ജനുവരി നാലാം തീയതിയാണ് സൈനബ് അന്‍സാരിയെ കാണാതായത്. നാലു ദിവസം നീണ്ട തിരച്ചിലിനിടയില്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്ന് മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ട സൈനബിന്റെ അയല്‍വാസിയായിരുന്നു ഇംറാന്‍ അലി.

ഇംറാന്‍ അലിയെ ജനുവരി 23ന് ഇംറാന്‍ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയുകയും ഡിഎന്‍എ, പോളിഗ്രാഫ് തുടങ്ങിയ ടെസ്റ്റുകളിലൂടെ കൊലപാതക കുറ്റം സ്ഥിരീകരിക്കുകയും ചെയ്തു. സൈനബ് അടക്കം ഏഴു പേരെ ബലാല്‍സംഗം ചെയ്തിട്ടുണ്ടെന്ന് പ്രതി കുറ്റം സമ്മതം നടത്തി.

Exit mobile version