കുടുംബത്തിലെ നാല് പേരെ വെടിവെച്ചു കൊലപ്പെടുത്തി, പിന്നാലെ രണ്ട് പേര്‍ ജീവനൊടുക്കി; ദാരുണ സംഭവത്തിന് പിന്നില്‍ വിഷാദ രോഗം

ടെക്‌സസ്: ഒരു കുടുംബത്തിലെ ആറ് പേരെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്ലാദേശില്‍ നിന്നും അമേരിക്കയിലെ ടെക്‌സസ് സംസ്ഥാനത്തെ അലന്‍ പട്ടണത്തില്‍ കുടിയേറി പാര്‍ത്ത മുസ്ലിം കുടുംബത്തിലെ ആറ് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരട്ട സഹോദരങ്ങളായ ഫര്‍ബീന്‍ തൗഹീറു, ഫര്‍ഹാന്‍ തൗഹീറു (19), ഇവരുടെ ജേഷ്ഠ സഹോദരന്‍ തന്‍വിര്‍ തൗഹിറു (21) മാതാപിതാക്കളായ തൗഹിദുള്‍ ഇസ്ലാം (54) , ഐറിന്‍ ഇസ്ലാം (56) മുത്തശ്ശി അല്‍റ്റഷന്‍ നിസ്സ( 77) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫര്‍ബീനും ജേഷ്ഠന്‍ തന്‍വീറും മറ്റുള്ളവരെ വെടിവച്ചു കൊലപ്പെടുത്തിയതിനു ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ഇരുവരും വിഷാദ രോഗത്തിന് അടിമകളായിരുന്നുവെന്ന് പോലീസ് പറയുന്നു. രോഗം ഒരു വര്‍ഷത്തിനകം മാറിയില്ലെങ്കില്‍ വീട്ടിലുള്ള എല്ലാവരെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുമെന്നു ഫര്‍ഹാന്‍ ഇന്‍സ്റ്റഗ്രാമില്‍ വലിയൊരു കുറിപ്പ് പങ്കുവെച്ചിരുന്നു.

കൊലപാതകം എങ്ങനെ നടത്തുമെന്ന് വരെ ഫര്‍ഹാന്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ” ഞങ്ങള്‍ രണ്ടു തോക്കു വാങ്ങും. ഞാന്‍ ഇരട്ടസഹോദരിയെയും മുത്തശിയേയും വെടിവയ്ക്കും ജേഷ്ഠ സഹോദരന്‍ തന്‍വീര്‍ മാതാപിതാക്കളെ വെടിവയ്ക്കും. പിന്നീട് ഞങ്ങള്‍ സ്വയം വെടിവച്ചു മരിക്കും.” ഫര്‍ഹാന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയായിരുന്നു.

Exit mobile version