‘ഡിസീസ് എക്‌സ്’ ഇത് കൊവിഡിനേക്കാള്‍ അപകടകാരി! 2021ലും ജാഗ്രത വേണം, മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

Disease X | Bignewslive

കൊവിഡ് 19 എന്ന മഹാമാരിയുടെ ഭീതി അടങ്ങും മുന്‍പ് ഡിസീസ് എക്‌സ് എന്ന അപകടകാരിയായ വൈറസ് കൂടി വരുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അപകടകരമായ മഹാമാരി ലോകത്തെ തന്നെ കീഴ്‌പ്പെടുത്തിയേക്കുമെന്നാണ് നല്‍കുന്ന മുന്നറിയിപ്പ്. അതിവേഗം പടര്‍ന്നുപിടിക്കാന്‍ സാധിക്കുന്ന രോഗത്തിന് ഡിസീസ് എക്‌സ് എന്നാണ് ലോകാരോഗ്യസംഘടന നല്‍കിയിരിക്കുന്ന പേര്.

ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇന്‍ഗെന്‍ഡെയില്‍ ആദ്യ രോഗിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കടുത്ത പനിയും രക്തസ്രാവവുമായാണ് ഇയാള്‍ ചികിത്സ തേടിയത്. നിലവില്‍ ഇയാള്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ഡിസീസ് എക്‌സ് അതിവിനാശകാരിയാകാമെന്ന് 1976 ല്‍ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നല്‍കി.

ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകള്‍ നിരവധി മാരകമായ വൈറസുകള്‍ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറയുന്നു. ജന്തുക്കളില്‍ നിന്ന് തന്നെയാണ് ഈ രോഗവും മനുഷ്യരിലെത്തുക. കൊറോണ വൈറസിന് സമാനമായ നിരക്കില്‍ ഈ രോഗം പടര്‍ന്നുപിടിക്കാമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു.

Exit mobile version