രോമങ്ങള്‍ ഷേവ് ചെയ്തു, ആഭരണങ്ങള്‍ അണിയിച്ചും മേക്കപ്പ് ഇട്ടും പെര്‍ഫ്യൂമും അടിച്ചും ലൈംഗികാവൃത്തിയ്ക്ക് ഇരയാക്കി! വേദനയില്‍ പിടഞ്ഞ് ഉറാങ്ങുട്ടന്‍, മനുഷ്യ ക്രൂരതയുടെ നേര്‍ചിത്രം

ബൊര്‍ണിയോ ഓയില്‍ ഫാമിന് സമീപമുള്ള വേശ്യാലയത്തില്‍ പോണിയെ ചങ്ങലയ്ക്കിട്ട് പൂട്ടിയിട്ട നിലയിലാണുള്ളത്.

വാഷിംഗ്ടണ്‍: മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത മിണ്ടാപ്രാണികളിലേയ്ക്ക് രൂക്ഷമായി നീങ്ങുകയാണ്. ഇത്തവണ ഇരയായത് മനുഷ്യ കുരങ്ങായ ഉറാങ്ങുട്ടാന്‍ ആണ്. ലൈംഗികമായ ക്രൂരതയാണ് കുരങ്ങിനോട് നടത്തിയത്. കുരങ്ങിന്റെ രോമങ്ങള്‍ വടിച്ചും ആഭരണങ്ങള്‍ അണിയിച്ചും മുറിഞ്ഞിട്ടും അത് പരിഗണിക്കാതെ പോലും പെര്‍ഫ്യൂമും അടിച്ചായിരുന്നു ക്രൂരത. ശേഷം കുരങ്ങിനെ ലൈംഗികവൃത്തിയ്ക്ക് ഉപയോഗിക്കുകയും ചെയ്തു. പോണി എന്ന ഉറങ്ങാട്ടുനാണ് മനുഷ്യക്രൂരതയുടെ ഇരയായി മാറിയത്.

ബൊര്‍ണിയോ ഓയില്‍ ഫാമിന് സമീപമുള്ള വേശ്യാലയത്തില്‍ പോണിയെ ചങ്ങലയ്ക്കിട്ട് പൂട്ടിയിട്ട നിലയിലാണുള്ളത്. ഒരുക്കിയിരുത്തിയ പോണിയെ അവളേക്കാള്‍ രണ്ടിരട്ടിയുള്ള രണ്ട് പേര്‍ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. പോണി ഒരു ലൈംഗിക അടിമയാണെന്നത് ഞെട്ടല്‍ ഉളവാക്കി എന്ന് ബൊര്‍ണിയൊ ഉറാങ്ങുട്ടന്‍ സര്‍വൈവല്‍ ഫൗണ്ടേഷന്‍ യുകെയുടെ ഡൈറക്ടര്‍ മൈക്കിള്‍ ഡെസിലെറ്റ് പറഞ്ഞു.

പോണിയെ കണ്ടെത്തിയപ്പോള്‍ അവളുടെ ശരീരത്തില്‍ ചെറിയ വൃണങ്ങള്‍ ഉണ്ടായിരുന്നു. ഇത് മറച്ച് വെച്ച് മേക്കപ്പ് ഇട്ട നിലയിലായിരുന്നു. മാത്രമല്ല പോണിയുടെ കാതില്‍ കമ്മലും അണിയിച്ചിരുന്നു. ഭാഗ്യത്തിനാണ് പോണിയെ രക്ഷിച്ചത്. ആയുധ ധാരികളായ 35 ഓളം സൈനികര്‍ വെണ്ടി വന്നു ജനക്കൂട്ടത്തില്‍ നിന്നും അവളെ വിട്ടുകിട്ടാന്‍. തങ്ങള അവര്‍ തോക്കുകളും കത്തികളും കാട്ടി ഭീഷണിപ്പെടുത്തി. – പോണിയുടെ രക്ഷാപ്രവര്‍ത്തനത്തിനൊപ്പമുണ്ടായിരുന്ന മിസ്. ഡെസിലെറ്റ്സ് പറഞ്ഞു. കുഞ്ഞായിരുന്നപ്പോള്‍ അമ്മയുടെ പക്കല്‍ നിന്നും ചിലര്‍ പോണിയെ തട്ടിയെടുക്കുകയായിരുന്നു. ആറ് വയസുമുതല്‍ പോണിയെ ലൈംഗിക അടിമയാക്കുകയും ചെയ്തു.

Exit mobile version