‘സിനിമ കാണൂ, മനസ് ശാന്തമാക്കൂ’ കൊറോണ ബാധിതര്‍ക്കായി ഐസൊലേഷന്‍ വാര്‍ഡില്‍ 25 ചിത്രങ്ങള്‍; അതിജീവനത്തിന് തേടിയ പുതിയവഴിക്ക് അഭിനന്ദന പ്രവാഹം

ലോകം കൊവിഡ് 19ല്‍ നിന്ന് മുക്തമാകുവാന്‍ പരിശ്രമിക്കുകയാണ്. ഒറ്റക്കെട്ടായി വൈറസിനെതിരെ പോരാടുകയാണ്. ഇപ്പോള്‍ കൊറോണ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്കായി 25 സിനിമകള്‍ തയ്യാറാക്കിയിരിക്കുന്നത്. രോഗത്തിനും മോചനത്തിനും ഇടയിലുള്ള ഐസൊലേഷന്‍ വാര്‍ഡിലെ ഏകാന്തതയെ മറികടക്കാനും ജീവിതത്തിലേക്കു മടങ്ങിവരാനും സിനിമ കാണുന്നത് സഹായിക്കുമെന്ന്പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും സിനിമാ നിരൂപകനുമായ പീറ്റര്‍ ബ്രാഡ്ഷാ അഭിപ്രായപ്പെട്ടു.

ഇതിനായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവരെ അതിജീവനത്തിനു സഹായിക്കുന്ന 25 ചിത്രങ്ങളുടെ പട്ടികയും പീറ്റര്‍ തന്നെ നിര്‍ദേശിക്കുന്നുണ്ട്. ലോകസിനിമകളിലെ മഹാദ്ഭുതങ്ങളിലൊന്നായ ജെയിംസ് കാമറൂണ്‍ ചിത്രം ‘ടൈറ്റാനിക്’ ആണ് അതിജീവനത്തിനു സഹായിക്കുന്ന സിനിമകളില്‍ ബ്രാഡ്ഷാ പ്രാധാന്യം നല്‍കിയിരിക്കുന്നത്.കാലങ്ങളെ അതിജീവിക്കുന്ന റോസിന്റെയും ജാക്കിന്റെയും പ്രണയം നല്‍കുന്ന അനുഭവം രോഗത്തില്‍നിന്നു മോചിതരാകാന്‍ സഹായിക്കുമെന്ന് ഷാ പറയുന്നു.

ഡേവിഡ് ഫ്രാങ്കെല്‍ സംവിധാനംചെയ്ത അമേരിക്കന്‍ കോമഡി ഡ്രാമാ ചിത്രം ‘ദ ഡെവിള്‍ വിയേഴ്സ് പ്രാഡാ’ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്.1995-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ റൊമാന്റിക് ചിത്രം ‘വെയിറ്റിങ് ടു എക്‌സ്ഹെയ്ല്‍’, 2019-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ കോമഡി ചിത്രം ഇറ്റ്സ് കോംപ്ലിക്കേറ്റഡ്, 1933-ല്‍ പുറത്തിറങ്ങിയ കോമഡി ചിത്രം ഡക്ക് സൂപ്പ് എന്നിവയും രോഗബാധയില്‍നിന്നു രക്ഷനേടാന്‍ സഹായിക്കുന്ന ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.

പട്ടികയില്‍ ഉള്ള മറ്റ് ചിത്രങ്ങള്‍ ഇവ;

നോട്ടിങ് ഹില്‍ (1999), ദ പ്രിന്‍സെസ് ബ്രൈഡ് (1987), ഗ്യാലക്‌സി ക്വെസ്റ്റ് (1999), പാടിങ്ടന്‍ 2 (2017), ദ പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ് (2006), ക്ലൂലെസ് (1995), ഫെറിസ് ബ്യുയെല്ലേഴസ് ഡേ ഓഫ് (1986), മേരി പോപ്പിന്‍സ് (1964), ജൂപ്പിറ്റര്‍ അസ്സെന്‍ഡിങ് (2015), ലവ് ആന്‍ഡ് ബാസ്‌കറ്റ് ബോള്‍ (2000), ഡ്രീം ഗേള്‍സ് (2006), വെന്‍ ഹാരി മെറ്റ് സാലി… (1989), ഗയ്സ് ആന്‍ഡ് ഡോള്‍സ് (1955), ക്വിസ് ഷോ (1994), ബാക്ക് ടു ദ ഫ്യൂച്ചര്‍ (1985), ഡൗണ്‍ടണ്‍ അബേയ് (2019), സൂലാന്‍ഡര്‍ (2001), കാസബ്ലാന്‍കാ (1942), അമിലീ (2001), ബേബ് (1995)

Exit mobile version