വൈറസ് ബാധ തടയാന്‍ സാധ്യമായത് ചെയ്തു, എന്നാല്‍ എല്ലാം കൈവിട്ടു പോയി; കേസെടുത്തതിന് പിന്നാലെ മാപ്പപേക്ഷയുമായി സുവിശേഷ പ്രസംഗകന്‍

തന്റെ പ്രാര്‍ത്ഥനാ യോഗത്തിന്റെ വളര്‍ച്ച തടയാനുള്ള ചെകുത്താന്റെ സന്തതിയെന്നായിരുന്നു കൊറോണ വൈറസിനേക്കുറിച്ച് പ്രാര്‍ത്ഥനായോഗത്തില്‍ ലീ പ്രസംഗിച്ചത്.

സോള്‍: കൊറോണ വൈറസ് ബാധയെ തടയാന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി, ഒടുവില്‍ എല്ലാവര്‍ക്കും വൈറസ് ബാധിച്ചതിന് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. സംഭവത്തില്‍ കേസ് എടുത്തതിനു പിന്നാലെ മാപ്പപേക്ഷയുമായി രംഗത്ത് വന്നിരിക്കുകയാണ് കൊറിയന്‍ മതനേതാവും സുവിശേഷ പ്രസംഗകനുമായ എന്‍പത്തിയെട്ടുകാരന്‍. ദക്ഷിണ കൊറിയയിലെ സ്വതന്ത്ര സുവിശേഷ പ്രഘോഷകനായ ലീ മാന്‍ ഹിയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ മുട്ടുകുത്തി മാപ്പപേക്ഷിച്ചത്.

കൊറോണ പകരാതിരിക്കാന്‍ എന്ന പേരില്‍ ലീ മാന്‍ ഹി നടത്തിയ പ്രത്യേക പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുത്തവരില്‍ നിരവധിപ്പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണ് പ്രസംഗകനെതിരെ കേസെടുത്തത്. വൈറസ് ബാധ തടയാന്‍ സാധ്യമായത് ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് ലീ മാന്‍ ഹി പറയുന്നു.

തന്റെ പ്രാര്‍ത്ഥനാ യോഗത്തിന്റെ വളര്‍ച്ച തടയാനുള്ള ചെകുത്താന്റെ സന്തതിയെന്നായിരുന്നു കൊറോണ വൈറസിനേക്കുറിച്ച് പ്രാര്‍ത്ഥനായോഗത്തില്‍ ലീ പ്രസംഗിച്ചത്. ഷിന്‍ ചെയോഞ്ചി ചര്‍ച്ച് ഓഫ് ജീസസ് അധ്യക്ഷനായ ലീയ്ക്കും 11 അനുയായികള്‍ക്കുമെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് കേസെടുത്തത്. ലീ മാന്‍ ഹീയുടെ സഭയിലെ 2,30,000ത്തോളം ആളുകളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രോഗലക്ഷണങ്ങളുണ്ടെന്ന് 9000 പേര്‍ പറഞ്ഞത്. യോഗത്തില്‍ പങ്കെടുത്ത 61കാരിയായ വനിതാ അംഗത്തിലാണ് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്.

Exit mobile version