38 പേരുമായി പോയ ചിലി സൈനിക വിമാനം കാണാതായി; വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു

ആറ് മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

സാന്റിയാഗോ: 38 പേരുമായി പോയ ചിലി സൈനിക വിമാനം കാണാതായി. അന്റാര്‍ട്ടിക്കയിലെ ഒരു സൈനിക താവളത്തിലേയ്ക്ക് പോയ ചരക്ക് വിമാനമാണ് കാണാതായത്. ഇക്കാര്യം ചിലി വ്യോമസേനയാണ് അറിയിച്ചത്. ചിലിയിലെ തെക്കന്‍ നഗരമായ പുന്റ അറീനയില്‍ നിന്ന് പ്രാദേശിക സമയം തിങ്കലാഴ്ച വൈകുന്നേരം 4:55 നാണ് ഹെര്‍ക്കുലീസ് സി 130 വിമാനം പറന്നുയര്‍ന്നത്.

ആറ് മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 38 പേരില്‍ 17 പേര്‍ ക്രൂ അംഗങ്ങളാണെന്നാണ് വിവരം. 21 പേര്‍ യാത്രികരാണെന്നും വ്യോമസേന അറിയിച്ചു. വിമാനത്തിനായുള്ള തെരച്ചില്‍ നടത്തിവരികയാണ്. അന്റാര്‍ട്ടിക്കയിലെ താവളത്തിലുള്ള സൈനികര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതിനും അവശ്യവസ്തുക്കളുമായിട്ടാണ് വിമാനം പറന്നുയര്‍ന്നത്.

Exit mobile version