നൂറ്റാണ്ട് പഴക്കമുള്ള പള്ളിയില്‍ വന്‍ അഗ്നിബാധ; വൃദ്ധ ദമ്പതികള്‍ വെന്തുമരിച്ചു, പള്ളി പൂര്‍ണ്ണമായും കത്തി നശിച്ചു

ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ദാരുണ സംഭവം.

ഷില്ലോങ്: നൂറ്റാണ്ട് പഴക്കമുള്ള പള്ളിയില്‍ വന്‍ അഗ്നിബാധ. അപകടത്തില്‍ വൃദ്ധ ദമ്പതികള്‍ വെന്തുമരിച്ചു. ഷില്ലോങ്ങിലെ ക്വാലപ്പെട്ടിയിലെ 117 വര്‍ഷം പഴക്കമുള്ള പള്ളിയിലാണ് അഗ്‌നിബാധയുണ്ടായത്.

ഞായറാഴ്ച പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു ദാരുണ സംഭവം. പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ ചര്‍ച്ച് ഓഫ് ഗോഡ് പള്ളിയിലാണ് അഗ്നിബാധയുണ്ടായത്. പള്ളിയോട് ചേര്‍ന്ന വീട്ടിലെ താമസക്കാരായ ദമ്പതിമാരാണ് അഗ്‌നിബാധയില്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇവരുടെ വളര്‍ത്തുനായയും അഗ്നിബാധയില്‍ ചത്തെന്നും പോലീസ് പറയുന്നു. 1902ല്‍ നിര്‍മ്മിക്കപ്പെട്ടതാണ് അഗ്നിബാധയില്‍ കത്തി നശിച്ച പള്ളി. പ്രദേശത്തെ ഏറെ പ്രശസ്തമായ പള്ളി കൂടിയാണിത്. അഗ്നിബാധയില്‍ പള്ളി പൂര്‍ണ്ണമായും കത്തി നശിച്ചിരിക്കുകയാണ്.

Exit mobile version