സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കൈയ്യാങ്കളിയില്‍; തമ്മില്‍ തല്ലിയത് യുവതികള്‍

സീറ്റില്‍ ഇരിക്കുമ്പോള്‍ തിങ്ങി ഞെരുങ്ങി ഇരിക്കേണ്ടി വന്നതോടെ ഗര്‍ഭിണിയോട് നീങ്ങിയിരിക്കാന്‍ യുവതി ആവശ്യപ്പെട്ടതാണ് തുടക്കം.

ലണ്ടന്‍: സീറ്റിനെ ചൊല്ലി ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിച്ച് മറ്റൊരു യുവതി. ലണ്ടനിലാണ് സംഭവം. ട്രെയിനിലെ തൊട്ടടുത്ത സീറ്റുകള്‍ പങ്കിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൈയ്യാങ്കളിയില്‍ അവസാനിച്ചത്. സീറ്റില്‍ ഇരിക്കുമ്പോള്‍ തിങ്ങി ഞെരുങ്ങി ഇരിക്കേണ്ടി വന്നതോടെ ഗര്‍ഭിണിയോട് നീങ്ങിയിരിക്കാന്‍ യുവതി ആവശ്യപ്പെട്ടതാണ് തുടക്കം.

എന്നാല്‍ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നയാള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് ഗര്‍ഭിണി പറഞ്ഞതോടെ യുവതി ചൂടാവുകയായിരുന്നു. തടി കൂടുതലാണ് പ്രശ്‌നം, തടി കുറയ്ക്ക് അപ്പോള്‍ സീറ്റില്‍ ഇരിക്കാനാവുമെന്ന് ഗര്‍ഭിണി പരോക്ഷമായി പറയുകയും ചെയ്തു. ഇതോടെ യുവതി ഇവരെ ചീത്തവിളിക്കാന്‍ ആരംഭിച്ചു. ഗര്‍ഭിണിയായ യുവതിയുടെ മുന്നില്‍ നിന്ന് ചീത്ത പറഞ്ഞ യുവതി ഗര്‍ഭിണിയുടെ മാലയും വലിച്ച് പൊട്ടിച്ചു. ശേഷം മര്‍ദ്ദിക്കുകയും ചെയ്തു.

പോലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഫോണെടുത്തതോടെ ഫോണ്‍ തട്ടിത്തെറിപ്പിക്കാനും യുവതി ശ്രമിച്ചു. ഇവരുടെ സീറ്റിന് എതിര്‍ഭാഗത്ത് ഇരുന്ന മറ്റൊരു യുവാവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇരുവരും തമ്മില്‍ ആര്‍ക്കാണ് തടി കൂടുതല്‍ എന്ന യുവതിയുടെ ചോദ്യത്തിന് അടുത്തിരുന്നയാള്‍ പരാതിപ്പെട്ട യുവതിയാണെന്ന് ഇടയ്ക്ക് പറയു കൂടി ചെയ്തതോടെ രോഷം ഇരട്ടിക്കുകയായിരുന്നു.

Exit mobile version